ലിസ്ബൺ: ലോകകപ്പിലേക്കുള്ള പോർച്ചുഗലിന്റെ യാത്ര ത്രിശങ്കുവിലാക്കി സെർബിയയുടെ അപ്രതീക്ഷിത ജയം. സ്‌പെയിനും സെർബിയയും ക്രൊയേ ഷ്യയും യോഗ്യത നേടി മുന്നേറുമ്പോൾ പോർച്ചുഗലും സ്വീഡനും റഷ്യയും അടങ്ങുന്ന കരുത്തന്മാർക്ക് ഇത്തവണ യോഗ്യത നേടാനായിട്ടില്ല. അപ്രതീക്ഷിത തോൽവിയിൽ ഗ്രൗണ്ടിൽ ഇരുന്ന് പൊട്ടിക്കരയുന്ന റൊണാൾഡോയുടെ ദൃശ്യവും ആരാധകരെ ഞെട്ടിച്ചു. ഇനി പ്ലേ ഓഫിലാണ് പ്രതീക്ഷ.
യോഗ്യത നേടാൻ ഒരു സമനില മാത്രം മതി എന്ന മത്സരത്തിലാണ് സെർബിയ ജയിച്ചത്. അവസാന നിമിഷം നേടിയ ഗോളിലൂടെ പോർച്ചുഗലിന്റെ സാദ്ധ്യത ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്. 2-1നാണ് സെർബിയ ക്രിസ്റ്റ്യാനോയുടെ ടീമിനെ ഞെട്ടിച്ചത്. നാലുപേരടങ്ങുന്ന എ-ഗ്രൂപ്പിൽ നേരിയ സാദ്ധ്യതയാണ് പോർച്ചു ഗലിനുള്ളത്. പോർച്ചുഗൽ, സെർബിയ, അയർലന്റ്, ലെക്‌സംബർഗ്, അസർബൈജാൻ എന്നിവരാണ് യൂറോപ്പിലെ ഗ്രൂപ്പ് എയിൽ ഉള്ളത്.
കളിയിൽ റെനാറ്റോ സാഞ്ചസ് നേടിയ ഗോളിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33-ാം മിനിറ്റിൽ ദുസാൻ താദിക് സെർബിയക്ക് നിർണ്ണായക സമനില നൽകി. എന്നാൽ അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് പോർച്ചുഗൽ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറിയ സെർബി വിജയ ഗോൾ നേടി. മിത്രോവിക്‌സിന്റെ ഹെഡ്ഡറാണ് ഗോളായി മാറിയത്.
Comments