ലക്നൗ : പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി . ആഗ്ര സ്വദേശിനി വർഷയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഒരു വർഷം മുൻപാണ് ആഗ്ര സ്വദേശിയായ ഫയീം ഖുറേഷി വർഷയെ പ്രണയിച്ച് വിവാഹം കഴിച്ചത് . വർഷയെ മതപരിവർത്തനം നടത്തി സോയയെന്ന പേരിലേക്ക് മാറ്റിയ ശേഷമായിരുന്നു വിവാഹം .
എന്നാൽ അതിനു ശേഷം യുവതിയ്ക്ക് ക്രൂര പീഡനം സഹിക്കേണ്ടി വന്നതായി സഹോദരി ഖുശ്ബു പറഞ്ഞു . രജിസ്റ്റർ ഓഫീസിൽ നിന്നുള്ള നോട്ടീസ് ലഭിച്ചതോടെയാണ് വർഷ ഫയീമിനെ വിവാഹം കഴിച്ച കാര്യം കുടുംബം അറിയുന്നത്.
വിവാഹം കഴിഞ്ഞ ആദ്യം മുതൽ, ഫയീമിന്റെ കുടുംബം മോശമായി പെരുമാറിയതായി വർഷ പരാതിപ്പെട്ടിരുന്നു. ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ ദിവസവും മാംസം വൃത്തിയാക്കാനും പാകം ചെയ്യാനും വർഷയെ നിർബന്ധിക്കുന്നുണ്ടായിരുന്നു . പണവും സ്വർണ്ണവും കൊണ്ടു വന്നില്ലെന്ന് പറഞ്ഞ് ഫയീമിന്റെ കുടുംബം തന്റെ സഹോദരിയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും വർഷയുടെ സഹോദരൻ ദുഷ്യന്ത് പറഞ്ഞു .
വർഷയെ നിസ്ക്കാരവും മറ്റ് , ഇസ്ലാമിക ആചാരങ്ങളും പഠിപ്പിക്കാൻ ഒരു മൗലവി അവരുടെ വീട്ടിൽ വരാറുണ്ടെന്നും വർഷ തന്റെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ പലപ്പോഴും വർഷയ്ക്ക് ഈ ആചാരങ്ങൾ കൃത്യമായി പിന്തുടരാനായില്ല . നിസ്ക്കാരത്തിനിടയ്ക്ക് പിഴവുകൾ സംഭവിച്ചാൽ പോലും ഫയീമിൽ നിന്ന് ക്രൂര മർദ്ദനവും വർഷയ്ക്ക് ഏൽക്കേണ്ടി വന്നതായി സഹോദരൻ പറഞ്ഞു .
ഏറെ ഉയരത്തിലുള്ള മേൽക്കൂരയിൽ കുരുക്കിടാനുള്ള ഉയരം തന്റെ സഹോദരിയ്ക്ക് ഇല്ലെന്നും, മരണവിവരം വിളിച്ച് പറഞ്ഞ ശേഷം ഫയീമും കുടുംബവും ഒളിവിൽ പോയെന്നും ദുഷ്യന്ത് പറയുന്നു . കുടുംബത്തിന്റെ പരാതിയിൽ ഫയീമിനും , കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .
Comments