ബാംഗ്ലൂർ: ഇന്ത്യയുടെ ചാന്ദ്രയാൻ-2 ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയെന്ന് ഐ.എസ്.ആർ.ഒ. 2019ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് 100 കിലോമീറ്ററോളം സുരക്ഷിതമായ മറ്റൊരു അകലത്തിലേക്ക് മാറ്റിയത്. നാസയുടെ ലൂണാർ റീകൊണൈസൻസ് ഓർബിറ്ററുമായി ഉത്തര ധ്രുവമേഖലയിൽ അടുത്തേക്ക് വരുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് ഭ്രമണപഥത്തിൽ മാറ്റം വരുത്തിയത്. ഒരു മാസം മുമ്പ് നടന്ന സംഭവമാണ് പുറത്തുവിട്ടത്. മൂന്ന് കിലോമീറ്ററെന്നതിൽ നിന്നാണ് നൂറു കിലോമീറ്ററെന്ന അകലത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഒക്ടോബർ 20-ാം തിയതി രാവിലെ 11.15നാണ് നാസയുടെ ഉപഗ്രഹവും ചാന്ദ്രയാനും ഒരേ പാതയിലേക്ക് കയറുമെന്ന കണക്കുകൂട്ടലിലേക്ക് ഇരുരാജ്യ ങ്ങളുടെ ബഹിരാകാശ വിഭാഗമെത്തിയത്. മൂന്ന് കിലോമീറ്റർമാത്രം അകല ത്തിലൂടെ ഇരുഉപഗ്രഹങ്ങളും നീങ്ങുമായിരുന്നത് വലിയ വെല്ലുവിളിയാ യിരുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ ഉപഗ്രഹത്തിന് ഇത്തരം ഒരു മാറ്റം അനിവാര്യമായി വന്നത്. ബഹിരാകാശത്ത് ലക്ഷക്കണക്കിന് ഉപഗ്രഹാവശിഷ്ടങ്ങളാണ് പാറി നടക്കുന്നത്. മറ്റ് ഉപഗ്രഹങ്ങളുടെ പാതകളും പരസ്പരം തടസ്സമാകാതിരിക്കാൻ ഐ.എസ്.ആർ.ഒ പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.
ഏഴുവർഷമാണ് ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാന്‍-2 ഉപഗ്രഹത്തിന് ബഹിരാകാശത്ത് പ്രവർത്തിക്കാനാകൂ. ചാന്ദ്രയാൻ-3 ആണ് ലാന്ററും റോവറുമടക്കം ഇനി വിക്ഷേപിക്കാൻ പോകുന്നത്.
Comments