ആളൊഴിഞ്ഞ കെട്ടിടങ്ങളിലും , പറമ്പുകളിലും , അധികമാരുടെയും ശ്രദ്ധ പതിയാത്ത സ്ഥലങ്ങളിലുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നത് . പലയിടങ്ങളിൽ നിന്നും പരാതികൾ ഉയർന്നതോടെ കേന്ദ്ര രഹസ്യാനേഷണ വിഭാഗങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുന്നതായാണ് സൂചന . പ്രധാന നഗരങ്ങളിലെ ചില കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള കരാട്ടെ പരിശീലനങ്ങൾ നേരത്തെ തന്നെ രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണ് .
കേരളത്തിൽ ഇസ്ലാമിക ഭീകര വാദ പ്രവർത്തനങ്ങളുടെ ശൃംഖല അതിവേഗമാണ് വ്യാപിക്കുന്നത് . തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വ്യാപകമായി പോപ്പുലർ ഫ്രണ്ട് – ഭീകര വാദ പരിശീലന ക്യാമ്പുകൾ നടക്കുന്നതായാണ് വിവരം .
നാഷണൽ ഹെൽത്ത് ക്യാമ്പയിൻ എന്ന പേരിൽ നടത്തുന്ന പ്രചാരണ പരിപാടികൾ വഴി താഴെക്കിടയിൽ ഉള്ള പ്രവർത്തകർക്കടക്കം കായിക -ആയുധ പരിശീലനം ആണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്നും സംശയം ഉയരുന്നുണ്ട് . വർഷങ്ങളായി ആസൂത്രിതമായാണ് ഇത്തരം പരിപാടികൾ സംസ്ഥാനത്തുടനീളം നടക്കുന്നത് . നവംബർ 13 മുതൽ – 30 വരെ യാണ് ‘ആരോഗ്യ – പ്രചാരണ ‘പരിപാടികൾ .
വിവിധ പേരുകളിൽ ആണ് പലയിടത്തും ആയുധ പരിശീലനം നടത്തുന്നത് . അതെ സമയം , ഇത്തരം പരിശീലനത്തിന്റെ രീതികളും , സ്ഥലങ്ങളും , പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തികളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ഉണ്ടായിട്ടും പോലീസ് നടപടി ഉണ്ടാവുന്നില്ലെന്നും ആരോപണം ഉണ്ട്.
2013 ഏപ്രിൽ 23 ന് കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ടുകാർ ആയുധ പരിശീലനം നടത്തിയതും ആരോഗ്യ സംരക്ഷണ ക്‌ളാസ്സുകൾ എന്ന വ്യാജേനയായിരുന്നു . തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ആയിരുന്നു പരിശീലനം . ഇവിടെ നിന്നും ആയുധങ്ങളും , സ്‌ഫോടക വസ്തുക്കളുമടക്കം 26 ഓളം പേരെ പിടികൂടിയിരുന്നു . കണ്ണൂരിൽ ആദ്യമായി യു എ പി എ ചുമത്തിയ ഈ കേസിൽ പ്രതികൾക്ക് നിരോധിത ഭീകര വാദ സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു .
Comments