ബംഗളുരു: ലൈംഗിക പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്ലസ് വൺ വിദ്യാത്ഥിനി കൊലപ്പെടുത്തി. പിതാവിൽ നിന്നും നിരന്തരമായി ഉണ്ടായ ലൈംഗിക അതിക്രമം സഹിക്കാതെയാണ് കൃത്യം നടത്തിയതെന്ന് കൗമാരക്കാരി പോലീസിനോട് പറഞ്ഞു.
സംഭവത്തിൽ പെൺകുട്ടിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് സഹപാഠികളെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ 45 കാരനാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ സെക്യൂരിട്ടി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ടയാൾ. രണ്ട് വിവാഹം കഴിച്ച ഇയാളുടെ രണ്ടാം ഭാര്യയ്‌ക്കും രണ്ട് പെൺകുട്ടികൾക്കുമൊപ്പം ബംഗളുരുവിലയിരുന്നു താമസം.
ആദ്യ ഭാര്യയും മക്കളും കൽബുറഗിലാണുള്ളത്. രണ്ടാം ഭാര്യയിലുള്ള മൂത്തപെൺകുട്ടിയെ നിരന്തമായി ലൈംഗിക പീഡനം നടത്തുകയായിരുന്നു കൊല്ലപ്പെട്ടയാൾ. പീഡനം സഹിക്കാൻ കഴിയാതെ പെൺകുട്ടി സഹപാഠികളായ സുഹൃത്തുക്കളോട് വിവരം പറഞ്ഞു.
ഇന്നലെ വൈകീട്ട് ആയുധങ്ങളുമായെത്തിയ പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടിൽ കയറി പിതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരം പെൺകുട്ടി തന്നെ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.
Comments