ആലപ്പുഴ : ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അവഹേളിക്കാനും, മതപരിവർത്തനത്തിനും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുമായി അന്യസംസ്ഥാന ജിഹാദി സംഘങ്ങൾ. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പുസ്തകങ്ങളും, ലഘുലേഖകളമായി ചക്കുളത്തുകാവ് പരിസരത്തു നിന്നും രണ്ട് പേരെ പിടികൂടി. ഇവരിൽ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളും ആർഎസ്എസ് പ്രവർത്തകർ തീയിട്ടു നശിപ്പിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ക്ഷേത്ത്രതിന്റെ പരിസരത്തും ബസുകളിലും രണ്ട് ഇതരസംസ്ഥാനക്കാർ പുസ്തകങ്ങളുമായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ജയപാൽ, ജയപാൽ യാദവ് എന്നിങ്ങനെയുള്ള ഹിന്ദു പേരുകളിലാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ഇരുവരും മുസ്ലീങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു.
ജ്ഞാന ഗംഗ എന്ന പേരിലുള്ള പുസ്തകവും, ലഘുലേഖകളുമാണ് ഇവരുടെ പക്കൽ ഉള്ളത്. 300 ലധികം പേജുകളുള്ള പുസ്തകം 10 രൂപയ്ക്കാണ് ഇവർ ആളുകൾക്ക് നൽകുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയിൽ ഓം, കുരിശ്, എന്നിവയും ഇസ്ലാമിക ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം നിങ്ങൾക്കറിയാമോ എന്ന ചോദ്യവുമായുള്ള ലഘുലേഖയാണ് ഇവർ നൽകുന്നത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് ലഘുലേഖയുടെ ഉള്ളടക്കം.
സുന്ദർദാസ് എന്നയാളാണ് പുസ്തകങ്ങൾ നൽകിയതെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഇവർക്കോ, സുന്ദർദാസ് എന്നയാൾക്കോ മലയാളം അറിയില്ലെന്നും ഇവർ പറയുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ പുസ്തകങ്ങൾ വിൽക്കുന്നതിന് താൻ ശമ്പളം പോലും വാങ്ങുന്നില്ലെന്നും ഏകദൈവമായ അള്ളാഹുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നുമാണ് ഒരാളിൽ നിന്നും ലഭിച്ച മറുപടി. ഇതോടെ സംഭവത്തിന് പിന്നിൽ ജിഹാദികളാണെന്ന് ഉറപ്പാകുകയായിരുന്നു.ചോദ്യം ചെയ്യുമ്പോൾ ഒരേ കാര്യങ്ങളാണ് ഇരുവരും ആവർത്തിക്കുന്നത്. തുടർന്ന് ഇവരിൽ നിന്നും പുസ്തകങ്ങളും ലഘുലേഖകളും വാങ്ങി ആർഎസ്എസ് പ്രവർത്തകർ തീയിടുകയായിരുന്നു.
മതപരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജിഹാദികളാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. സമീപത്തെ ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപവും ഇവരെ കണ്ടവരുണ്ട്. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന പുസ്തകങ്ങളാണ് ഇവർ പള്ളിയ്ക്ക് സമീപം വിറ്റിരുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Comments