ന്യൂഡൽഹി:സാംബിയിൽ നിന്ന് എത്തിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചു.പൂനെയിൽ എത്തിയ 60 വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിൾ ജീനോം പരിശോധനയ്‌ക്കായി അയച്ചു.
നിലവിൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊറോണ പോസിറ്റീവായ ആളുടെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തോടൊപ്പം മുംബൈയിൽ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്ത ഡ്രൈവറുടെയും ആർടി-പിസിആർ പരിശോധനകൾ നടത്തി. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ടെന്ന്പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ വിദേശ പൗരന് ഒമിക്രോൺ ആണെന്ന സംശത്തെ തുടർന്ന് ജീനോം പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഐസിഎംആറിലേക്ക് അയച്ച സാമ്പിൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദേശപൗരന് ഒമിക്രോൺ അല്ലെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് സാംബിയയിൽ നിന്നെത്തിയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് പൂനെയിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകൾ വീണ്ടും തുറക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ ഡിസംബർ 15 വരെ മാറ്റിവച്ചു.
Comments