അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 08:23 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: വ്യാഴാഴ്ച പുലർച്ചെയോടെയാണ് മുല്ലപ്പെരിയാറിന്റെ പത്ത് ഷട്ടറുകളും ഉയർത്തിയത്. രണ്ടരയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂറിടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തി. ഇതോടെ അർദ്ധരാത്രിയിൽ ദുരിതത്തിലായത് വണ്ടിപ്പെരിയാർ, വള്ളക്കടവ് നിവാസികളാണ്.

ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. പലരുടെയും വീടിന്റെ മുറ്റം വരെ വെള്ളമെത്തിയപ്പോൾ വള്ളക്കടവിലെ നിരവധി വീടുകളിൽ രാത്രി തന്നെ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാൽ പെട്ടെന്ന് എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പലരും പകച്ചുനിന്നു.

വീട്ടുപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളുമെല്ലാം വെള്ളം കയറുന്ന വീടിനുള്ളിൽ തന്നെവെച്ച് ഓരോരുത്തരും ജീവൻ രക്ഷിക്കാൻ പ്രഥമ പരിഗണന നൽകി. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിൽ എപ്രകാരമാണ് തയ്യാറെടുക്കാൻ സാധിക്കുകയെന്നാണ് കുട്ടികളെയും തോളിലേറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയ വീട്ടമ്മമാർ ചോദിക്കുന്നത്.

ഇത്തരത്തിൽ ഏത് സമയം വേണമെങ്കിലും അണക്കെട്ട് തുറക്കുന്ന രീതിയുള്ളതിനാൽ ഒഴുകിയെത്തുന്ന ജലത്തെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടവരാണ് അധികവും. എന്ത് വിശ്വാസത്തിലാണ് സമാധാനത്തോടെ തങ്ങൾ രാത്രി കിടന്നുറങ്ങുകയെന്നും പ്രദേശവാസികൾ ചോദിക്കുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിക്ക് ഇത്തരത്തിൽ ഷട്ടർ ഉയർത്തിയ സംഭവമുണ്ടായെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളം ഒഴുകിയെത്തിയതോടെ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചതിനാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. പത്ത് ഷട്ടറുകളിൽ ഒമ്പതെണ്ണവും അടച്ചു. തുറന്നിരിക്കുന്ന ഷട്ടർ 30 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്.

തമിഴ്‌നാടും കേരളവും തമ്മിൽ മുല്ലപ്പെരിയാർ സംബന്ധിച്ച ചർച്ച എങ്ങുമെത്താതെ തുടരുകയാണ്. ഇതിനിടെ ഓരോ ഷട്ടറുകളും തുറക്കുമ്പോൾ നദീതീരത്തുള്ള ജനതയാണ് ക്ലേശമനുഭവിക്കുന്നത്. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച് കൊണ്ട് തമിഴ്‌നാട് വീണ്ടും അർദ്ധരാത്രിയിൽ ഡാം തുറക്കുമ്പോൾ മുൻകരുതലും തയ്യാറെടുപ്പുകളും സ്വീകരിക്കാൻ കഴിയാതെ പോകുകയാണ് ജനങ്ങൾക്ക്. മുന്നറിയിപ്പെങ്കിലും യഥാവിധി നൽകണമെന്നാണ് തീരത്ത് താമസിക്കുന്നവരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിൽ കേന്ദ്ര ജലകമ്മീഷനെ ഉൾപ്പെടെ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. വെളളം നിറയുന്നത് അനുസരിച്ച് പകൽ തന്നെ ഇതിന് വേണ്ട ക്രമീകരണം ഏർപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് വീണ്ടും തമിഴ്‌നാടിന്റെ നടപടി

Tags: mullapperiyarmullapperiyar Dam open
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies