ന്യൂഡൽഹി: ഡൽഹി ഷാലിമാർ ബാഗിൽ 38കാരിയായ അമ്മയേയും മകളേയും ക്രൂരമായി ആക്രമിച്ച് അക്രമിസംഘം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. നവംബർ 19ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇപ്പോഴാണ് ഇത് പുറത്ത് വരുന്നത്. യുവതി കാർ പാർക്ക് ചെയ്യുന്നതും അതിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങി വരുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ രണ്ട് സ്ത്രീകൾ അവിടേക്കെത്തി പെൺകുട്ടികളിൽ ഒരാളെ അടിക്കാൻ തുടങ്ങി. ഇതുകണ്ട് കാർ ഓടിച്ചിരുന്ന യുവതി ഉടനെ പുറത്തിറങ്ങിയെങ്കിലും, രണ്ട് പുരുഷന്മാർ ഓടിയെത്തി ഇവരെ വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുന്നുണ്ട്. ഇവരെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഇവർ നിലവിളിക്കുന്നതും പിന്നാലെ അക്രമികൾ ഓടി രക്ഷപെടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
സംഭവത്തിന് പിന്നാലെ അമ്മയേയും മകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് യുവതി പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന രണ്ട് സ്ത്രീകളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഘ(22), നേഹ(20) എന്നീ യുവതികളാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിക്കേൽക്കിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവ്വമുള്ള ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള ബലാൽക്കാരം, മോഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങീ എട്ടോളം വകുപ്പുകൾ അക്രമികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
#WATCH | A group of persons beat up a woman with sticks in a residential colony in Shalimar Bagh area of Delhi on November 19
Based on the woman's complaint, Delhi Police has registered an FIR against unknown persons, it said.
(CCTV footage of the incident) pic.twitter.com/YmZRtD7COu
— ANI (@ANI) December 1, 2021
ആം ആദ്മി എംഎൽഎ ബന്ദന കുമാരിയുടെ അനുയായികളാണ് തന്നെ ആക്രമിച്ചതെന്നും ആക്രമണത്തിനിരയായ സ്ത്രീ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചു. ‘ ഈ ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. ആക്രമണത്തിനിരയായ സ്ത്രീ എന്റെ അയൽവാസിയാണ്. എന്നെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തുക എന്നത് അവരുടെ സ്വഭാവമാണ്. എനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും’ ബന്ദനകുമാരി ആരോപിച്ചു.
Comments