തലശേരിയിൽ ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ പോലീസ് നീക്കം; പിന്നിൽ സർക്കാരിന്റെ സമ്മർദ്ദം; കൊലവിളി നടത്തിയ തീവ്രവാദികൾക്കെതിരെ നടപടിയില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലശേരിയിൽ ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ പോലീസ് നീക്കം; പിന്നിൽ സർക്കാരിന്റെ സമ്മർദ്ദം; കൊലവിളി നടത്തിയ തീവ്രവാദികൾക്കെതിരെ നടപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 10:24 am IST
FacebookTwitterWhatsAppTelegram

തലശേരി: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പരസ്യമായി കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിട്ടും അക്രമത്തിന് മുതിർന്നിട്ടും ചെറുവിരൽ അനക്കാതിരുന്ന പോലീസ് തലശേരിയിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ ആസൂത്രിത നീക്കം നടത്തുന്നു. നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപനമുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്. പോലീസിന്റെ നീക്കത്തിന് പിന്നിൽ സർക്കാരിന്റെയും സമ്മർദ്ദമുണ്ട്.

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന് പ്രചരിപ്പിച്ചാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തലശേരിയിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസം മുസ്ലീംപള്ളികൾ തങ്ങൾ സംരക്ഷിക്കുമെന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി നഗരത്തെ ഏറെസമയം ഭീതിയിലാക്കിയിരുന്നു.

പ്രകടനത്തിന് ശേഷം ബിജെപി ഓഫീസ് അക്രമിക്കാനും കൊടികളും ഫ്‌ളക്‌സുകളും നശിപ്പിക്കാനും ഇവർ മുതിർന്നു. ഇതോടെ ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചെങ്കിലും പോലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് സംയമനം പാലിച്ചതിനാലാണ് വലിയ സംഘർഷം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ച് തലശേരിയിൽ ഇന്നലെ സംഘപരിവാർ സംഘടനകൾ ശക്തിപ്രകടനത്തിന് ആഹ്വാനം നടത്തിയിരുന്നു. എന്നാൽ ഇതിന് തൊട്ടുമുൻപ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രകടനം തടയാനാണ് പോലീസ് ശ്രമിച്ചത്.

ഒരു വിഭാഗത്തിന് മാത്രം നിയമവും മറ്റൊരുകൂട്ടർക്ക് ആനുകൂല്യവും നടക്കില്ലെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും നിലപാട് എടുത്തു. പ്രകടനം സമാധാനപരമായിരിക്കുമെന്ന് പോലീസിന് ഉറപ്പും നൽകി. തുടർന്ന് സമാധാനപരമായി പ്രകടനം നടത്തുകയും ചെയ്തു. തയ്യാറാക്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ എന്ന് അണികൾക്ക് നേതാക്കൾ കർശന നിർദ്ദേശങ്ങളും നൽകിയിരുന്നു. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മുകുന്ദ് മല്ലർ റോഡിൽ പോലീസ് തടയുകയും ചെയ്തു.

സമാധാനപരമായി പ്രതിഷേധയോഗം നടത്തിയ ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുകയും ചെയ്തു. ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘപരിവാർ പ്രവർത്തകരുടെ സംയമനത്തെ ജില്ലാ പോലീസ് നേതൃത്വം തന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സർക്കാരിന്റെയും സിപിഎമ്മിന്റെ കണ്ണൂർ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങി നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്നും പറഞ്ഞ് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ നീക്കം തുടങ്ങിയത്.

മുദ്രാവാക്യം വിളിച്ച 15 ഓളം പേരെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചതിൽ ഒരു നടപടിയും ഇല്ല. ആരും ഇതിൽ പരാതി നൽകിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നിരിക്കെയാണ് പോലീസിന്റെ ന്യായീകരണം.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. പോലീസ് പട്രോളിംഗും ശക്തമാക്കും. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാനയോഗം വിളിക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്.

Tags: PoliceSDPIBJP Thalasserylaw and orderSection 144Popular front activists
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies