ഭീഷണികൾക്ക് മുന്നിൽ അടിപതറാതെ മുന്നോട്ട് കുതിച്ച ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം . പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. സൈനികരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. ഇന്ത്യയ്‌ക്ക് 51.27 ലക്ഷം സൈനികരുണ്ട്. ചൈനയ്‌ക്ക് 33.55 ലക്ഷവും പാകിസ്താന് കേവലം 17 ലക്ഷം സൈനികരുമാണുള്ളത്.
ഇന്ത്യയുടെ പ്രതിരോധത്തിനു വേണ്ട ആയുധങ്ങളെല്ലാം മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ നിര്‍മിക്കാൻ തുടങ്ങിയതും റാങ്കിങ്ങിനെ തുണച്ചു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുൻപിലുള്ളത്. ഗ്ലോബൽ ഫയർപവർ ലിസ്റ്റ് 2021 ൽ പാകിസ്താന്റെ സ്ഥാനം 11 ആണ്. 2018ൽ ഇത് 17–ാം സ്ഥാനമായിരുന്നു
140 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ കഴിഞ്ഞ വർഷം ആദ്യ അഞ്ചിൽ ഇടം പിടിച്ചിരുന്നു. അഞ്ചാം സ്ഥാനത്ത് ജപ്പാനാണ്. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയ, ഫ്രാൻസ്, യുകെ, ബ്രസീൽ എന്നീ രാജ്യങ്ങളാണ്. 55 പാരാമീറ്ററുകൾ വിലയിരുത്തിയാണ് റാങ്ക് തീരുമാനിക്കുന്നത്. സൈനികരുടെ എണ്ണം, ആയുധങ്ങൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, പ്രകൃതി വിഭവങ്ങൾ, പ്രാദേശിക വ്യവസായങ്ങൾ, ലഭ്യമായ മാനവവിഭവശേഷി എന്നിവ എല്ലാം വിലയിരുത്തുന്നുണ്ട്.
ഇന്ത്യയ്‌ക്ക് 2119 സൈനിക വിമാനങ്ങളുണ്ട് (ഹെലികോപ്റ്ററുകൾ ഉൾപ്പടെ). അതേസമയം, പാകിസ്താന്റെ കൈവശം ആകെ 1364 സൈനിക വിമാനങ്ങളാണ് ഉള്ളത്. കര, നാവിക, വ്യോമ സേനകള്‍ക്കും തീരസംരക്ഷണ സേനയ്‌ക്കും ആവശ്യമായ ആയുധങ്ങളും,പ്രതിരോധ സംവിധാനങ്ങളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എൻ ഡി എ സർക്കാർ തുടക്കം മുതൽ ശ്രദ്ധ നൽകിയിരുന്നു .
പ്രതിരോധ സേനകളുടെ ആധുനികവത്കരണം മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടകളിലൊന്നാണ്. രണ്ടാം മൂഴത്തിൽ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും മോദി പ്രഥമ പരിഗണന നൽകിയത് രാജ്യത്തെ കരുത്തിന്റെ പ്രതീകമാക്കാനാണ്.
അതിന്റെ ഭാഗമായാണ് ഇസ്രയേലിൽ നിന്ന് സ്പൈസ് ബോംബുകൾ ,അമേരിക്കയിൽ നിന്ന് അപ്പാഷെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകൾ ,ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ , റഷ്യയുടെ എസ് 400 ട്രയംഫ് എന്നിവ ഇന്ത്യയിലെത്തിക്കാൻ തീരുമാനിച്ചത് .
Comments