ബ്രിസ്‌ബേൻ: ആഷസ്സ് പരമ്പരയുടെ ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഓസീസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 50 ഓവറുകൾ കഴിഞ്ഞപ്പോൾ 9 വിക്കറ്റിന് 144 എന്ന നിലയിലേക്ക് ഇംഗ്ലീഷ് നിര വീണു. 21 റൺസുമായി വോക്സ് ആണ് ക്രീസിലുള്ളത്.
സ്റ്റാർക്കും, ഹേസൽവുഡ്ഡും കമ്മിൻസും ചേർന്നു നടത്തിയ കൃത്യതയാർന്ന ബൗളിംഗാണ് ഇംഗ്ലീഷ് നിരയുടെ മുൻനിരയേയും മദ്ധ്യനിരയേയും പവലിയ നിലേക്ക് മടക്കിയത്.
കളിയിലെ ആദ്യപന്തിൽ തന്നെ ബേൺസ് പൂജ്യത്തിന് മടങ്ങി. സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. നാലാമത്തെ ഓവറിൽ മലാനെ ഹേസൽവുഡ് 6 റൺസിൽ വീഴ്‌ത്തി. ആറാമത്തെ ഓവറിൽ ജോ റൂട്ടും(0) ഹേസൽവുഡിന്റെ തന്നെ ഇരയായി.
ബെൻ സ്‌റ്റോക്‌സ് 13-ാം ഓവറിലും(5) ഹമീദ് (25) 27-ാം ഓവറിലും കമ്മിൻസിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 41-ാം ഓവറിൽ ബട്‌ലർ സ്റ്റാർക്കിന്റെ രണ്ടാമത്തെ ഇരയായി 39 റൺസെടുത്ത് പവലിയനിൽ തിരികെ കയറി. ഓസീസ് നിരയിൽ മുൻനിര ബൗളർമാരായ സ്റ്റാർക്കും ഹേസൽവുഡും കമ്മിൻസും രണ്ട് വിക്കറ്റ് വീതമാണ് വീഴ്‌ത്തിയത്.















