കോട്ടയം: സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായുള്ള സി പി എം കൗൺസിലറുടെ സംഭാഷണത്തിൽ ആണ് മത വർഗീയത മറ നീക്കി പുറത്തു വന്നിരിക്കുന്നത്. സി പി എം നേതാവും ,ഈരാറ്റു പേട്ട മുൻസിപ്പൽ കൗൺസിലറുമായ അനസ് പാറയിൽ ന്റെ ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്.
അരുവിത്തുറയിലെ കിസ്‌കോ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് വാർഡിൽ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് കോട്ടയം ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്ന് അനസിനെ ജീവനക്കാരി വിളിച്ചിരുന്നു,ഈ ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ വിവരം ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് കൗൺസിലർ പറയുന്നത് .
താൻ വർഗീയത പറയുകയല്ല, പ്രാദേശിക വാദിയാണെന്നും ഇയാൾ പറയുന്നുണ്ട്
അതെ സമയം പ്രദേശത്ത് നില നിൽക്കുന്ന ക്രിസ്ത്യൻ – മുസ്ലിം വിഭാഗീയതയാണ് കൗൺസിലറുടെ പരാമർശത്തിന് കാരണം എന്നാണ് ആരോപണം.
കൗൺസിലറുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്
അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴിൽ ഉള്ളവരുടെ അഡ്രസ്സിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ പ്രദേശത്ത് വലിയ കലാപം ഉണ്ടായതാണ്. ക്രൈസ്തവരുടെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോർഡുകൾ ആധാർ കലാപത്തിൽ തല്ലി തകർത്തിരുന്നു,സമീപ കാലത്ത് അരുവിത്തുറയിലും,ഈരാറ്റു പേട്ടയിലും കുടിയേറിയ ചില തീവ്ര വാദികൾ പ്രദേശത്തെ ‘പാക്കിസ്ഥാൻ ‘ആക്കി മാറ്റാൻ ശ്രമിക്കുന്നതായും ചില പ്രദേശ വാസികൾ ആരോപിക്കുന്നു.
ക്രിസ്ത്യൻ സമൂഹം ധാരാളമായി പാർക്കുന്ന പ്രദേശമാണ് അരുവിത്തുറ.
ഈരാറ്റു പേട്ടയിൽ തെരഞ്ഞെടുപ്പിനിടെ പി സി ജോർജിന് ക്രിസ്ത്യൻ സ്വതം ആരോപിച്ചു കൊണ്ട് ഇസ്ലാമിക തീവ്ര വാദികളിൽ നിന്നും ഭീഷണി ഉയർന്നിരുന്നു.
Comments