ന്യൂഡൽഹി: ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തൽ. അടുത്തിടെ ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ പഠനത്തിലാണ് മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും വർദ്ധിച്ച ഉപയോഗം ചെറിയ കുട്ടികളെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയത്.
പഠനത്തിന്റെ ഭാഗമായി എടുത്ത സർവെയിൽ 5,000ത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ് 23.8 ശതമാനം കുട്ടികളും. പ്രായം കൂടുന്നതിന് അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗവും വർദ്ധിക്കുകയാണ്. ഇത് വളരെ ദോഷകരമായ രീതിയിൽ കുട്ടികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സ്മാർട്ട്‌ഫോണുകൾ പരിധിക്കപ്പുറം അനുചിതമായ സമയങ്ങളിൽ ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക, ശാരീരികാരോഗ്യത്ത ബാധിക്കുന്നു. ഏകാഗ്രതയുടെ തോത് കുറയ്‌ക്കുന്നു. ഇത്തരം ശീലങ്ങളിൽ നിന്ന് കുട്ടികളെ മോചിപ്പിച്ച് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് പറയുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ബാലവകാശ കമ്മീഷനും അഭിപ്രായപ്പെടുന്നത് ഇക്കാര്യമാണ്. കളികളിലും കായിക പരിപാടികളിലും കുട്ടികളെ തൽപരരാക്കുകയാണ് വേണ്ടതെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.
Comments