സൗഭാഗ്യം വിറ്റു തുലച്ച വാൾട്ടർ ഹണ്ട്; സേഫ്റ്റി പിന്നുകൊണ്ട് കോടീശ്വരനായ സ്‌നേഹിതൻ - കഥ ഇങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗഭാഗ്യം വിറ്റു തുലച്ച വാൾട്ടർ ഹണ്ട്; സേഫ്റ്റി പിന്നുകൊണ്ട് കോടീശ്വരനായ സ്‌നേഹിതൻ – കഥ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 06:19 pm IST
FacebookTwitterWhatsAppTelegram

കാഴ്ചയ്‌ക്ക് കുഞ്ഞൻ എങ്കിലും നമ്മുടെ പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതത്തിൽ വളരെയധികം അത്യാവശ്യമുള്ള ഒരു വസ്തുവാണ് സേഫ്റ്റി പിൻ. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സേഫ്റ്റി ഉറപ്പാക്കുകയാണ് സേഫ്റ്റി പിന്നുകളുടെ ദൗത്യം. വസ്ത്രങ്ങളും മറ്റും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന സേഫ്റ്റി പിൻ കടം വീട്ടുന്നതിനുള്ള ഉപാധിയായാണ് കണ്ടുപിടിച്ചതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. നോക്കാം സേഫ്റ്റി പിന്നിന്റെ കണ്ടുപിടിത്തം എങ്ങിനെയാണെന്ന്.

സുപ്രധാനമായ പല കണ്ടുപിടിത്തങ്ങളുടെയും ഉത്ഭവ സ്ഥാനമായ അമേരിക്കയിലാണ് സേഫ്റ്റി പിന്നുകളുടെ പിറവി. 1849 ൽ അമേരിക്കക്കാരനായ വാൾട്ടർ ഹണ്ട് ആയിരുന്നു സേഫ്റ്റി പിന്നുകൾ കണ്ടുപിടിച്ചത്. എന്നാൽ ഈ കണ്ടുപിടിത്തം കൊണ്ട് അദ്ദേഹത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

പുതിയ പുതിയ കാര്യങ്ങൾ ചെയ്യുകയും, അതിൽ നിന്നും സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന വിചിത്ര വ്യക്തിത്വത്തിന് ഉടമയായിരുന്നു വാൾട്ടർ ഹണ്ട്. എന്നാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയും, കടവും അദ്ദേഹത്തെ അലട്ടിയിരുന്നു. വൻ തുകകളുടെ കടമാണ് ഹണ്ടിന് ഉണ്ടായിരുന്നത്. എന്നാൽ ഇതെല്ലാം വീട്ടുന്നതിനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ കടക്കാരുടെ ശല്യം രൂക്ഷമായി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച പോം വഴിയായിരുന്നു സേഫ്റ്റി പിൻ.

തന്റെ കടം വീട്ടാൻ പുതിയ കണ്ടുപിടിത്തം നടത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ഹണ്ടിന് തോന്നി. ഇങ്ങിനെ എന്ത് കണ്ടുപിടിക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കയ്യിൽ ആകെ ഉണ്ടായിരുന്ന പിത്തള വയറിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. 8 ഇഞ്ച് നീളമുള്ള ആ വയർ അദ്ദേഹം തിരിക്കുകയും വളയ്‌ക്കുകയും ചെയ്തു. ഇങ്ങിനെ വളച്ച് തന്റെ കയ്യിലുള്ള വയർ ഒരു പിന്നാക്കി മാറ്റാമെന്ന് ചിന്തിച്ച ഹണ്ട് സേഫ്റ്റി പിന്നിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. തന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കിട്ടിയതിന്റെ ആശ്വാസമായിരുന്നു അപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

1849 ൽ തന്നെ വിശിഷ്ടമായ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചു. എന്നാൽ പുതിയ കണ്ടുപിടിത്തത്തിലൂടെ കടം വീട്ടാൻ കഴിയുമെന്ന് ചിന്തിച്ച അദ്ദേഹത്തിന് നിരാശയായിരുന്നു ഫലം. സേഫ്റ്റി പിൻ നിർമ്മാണം സാമ്പത്തിക നേട്ടം സമ്മാനിച്ചില്ലെന്ന് മാത്രമല്ല, കടക്കാരുടെ ശല്യം രൂക്ഷമാകുകയും ചെയ്തു. നിവൃത്തിയില്ലാതെ 15 ഡോളർ കടം വീട്ടാനുണ്ടായിരുന്ന സ്നേഹിതന് അദ്ദേഹം തന്റെ പേറ്റന്റ് വിറ്റു. 400 ഡോളറിനായിരുന്നു വിൽപ്പന.

പേറ്റന്റ് ലഭിച്ചതോടെ സ്നേഹിതന്റെ സൗഭാഗ്യവും ആരംഭിച്ചു. സജീവമായി സേഫ്റ്റി പിന്നിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞ സ്നേഹിതൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കോടീശ്വരനായി. കേവലം 15 ഡോളറിന് തന്റെ സൗഭാഗ്യം വിറ്റു തുല്ല ഹണ്ടിന്റെ കൺമുൻപിൽ ആയിരുന്നു സ്നേഹിതന്റെ വളർച്ച.

 

Tags: safety pin
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies