ഗയ : ഭഗവദ് ഗീതയും ,മന്ത്ര ജപമാലയും വേസ്റ്റ് ബാസ്ക്കറ്റിലെറിഞ്ഞ് കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക . ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം . നഗരത്തിലെ ബാഗേശ്വരി റോഡിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക സദഫ് ജഹാനാണ് ഭഗവദ് ഗീതയും, മാലയും ചവറ്റുകുട്ടയിൽ എറിഞ്ഞത് . ഉറുദു,ഹിന്ദി എന്നിവയാണ് സദഫ് ജഹാൻ പഠിപ്പിക്കുന്നത് .
സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും, ഗയയിലെ ഇസ്കോൺ ക്ഷേത്രത്തിലെ പൂജാരിയുടെ മകനുമായ വിദ്യാർത്ഥി എല്ലാ ദിവസവും ബാഗിൽ ഭഗവദ് ഗീതയും , മാലയും കരുതാറുണ്ട് . ഇതാണ് അദ്ധ്യാപികയെ ചൊടിപ്പിച്ചത്. സംഭവത്തെ കുറിച്ച് കുട്ടി പറയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഉച്ചഭക്ഷണം കഴിഞ്ഞ് അദ്ധ്യാപിക ക്ലാസിൽ വന്നു. വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചു . ഇതിനിടെ എന്റെ ബാഗിൽ നിന്ന് ഗീതയും മാലയെയും എടുത്ത് ഡസ്റ്റ്ബിന്നിലേക്ക് എറിഞ്ഞു. തുടർന്ന് എന്റെ ദൈവങ്ങളെ അധിക്ഷേപിച്ചു. സദഫ് മാഡത്തിന്റെ ചെരിപ്പിലും ഗണപതിയുടെ ചിത്രമുണ്ട് – കുട്ടി പറയുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അടിച്ച് തൊലിയുരിക്കുമെന്നും അവർ കുട്ടിയെ ഭീഷണിപ്പെടുത്തി.
തുടർന്നാണ് കുട്ടിയുടെ പിതാവ് രാഹുൽ സിംഗ് അദ്ധ്യാപികയ്ക്കെതിരെ പരാതി നൽകിയത് . നേരത്തെ, മകനെ സ്കൂളിൽ കളിയാക്കിയിരുന്നു. അതിനെക്കുറിച്ച് വാക്കാൽ പരാതി നൽകി. പ്രാദേശിക ദെലാഹ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചു, പക്ഷേ അവർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. അടുത്ത ദിവസം പോലീസ് സൂപ്രണ്ടിനെ കണ്ട് പരാതി നൽകുകയായിരുന്നുവെന്നും രാഹുൽ സിംഗ് പറഞ്ഞു .
ഞാൻ കുട്ടിക്കാലം മുതൽ സനാതന ധർമ്മ ആചാരങ്ങൾ എന്റെ കുട്ടിയെ പഠിപ്പിച്ചിട്ടുണ്ട്. അവൻ എപ്പോഴും ദൈവനാമം ജപിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഇപ്പോൾ, എന്റെ കുട്ടി സ്കൂളിൽ കൽമ വായിക്കാൻ നിർബന്ധിതനാവുകയാണ്. വിസമ്മതിച്ചപ്പോൾ ഡസ്റ്റർ കൊണ്ട് അടിച്ച് ബഞ്ചിൽ നിർത്തി. കുട്ടി പേടിച്ച് സ്കൂളിൽ പോകുന്നില്ല. – രാഹുൽ സിംഗ് പറയുന്നു
നേരത്തെ, ഇത്തരം സംഭവങ്ങൾ സ്കൂളിൽ സാധാരണമായിരുന്നില്ല. എന്നാൽ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ആമിന ഖാത്തൂനെ പ്രിൻസിപ്പൽ ഇൻ-ചാർജ് ആക്കിയതോടെ താത്കാലിക തസ്തികകളിൽ മുസ്ലിം അധ്യാപകരുടെ എണ്ണം ഗണ്യമായി വർധിച്ചു. തന്റെ കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകൻ സദഫിനെയും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സംരക്ഷിക്കുകയാണ്. പോലീസിൽ നിന്ന് നീതി ലഭിക്കാതെ വന്നപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments