കൊച്ചി :കേന്ദ്ര അന്വേഷണ ഏജൻസിയെയും,പോലീസിനേയും പഴയ നക്സൽ മോഡലിൽ തടഞ്ഞ് കൂക്കിവിളിച്ച് തുരത്തി ഓടിച്ച സംഭവം നിയമ വ്യവസ്ഥയെ വെല്ലു വിളിക്കലായിരുന്നുവെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തടയാൻ ശ്രമിച്ച സംഭവത്തിൽ ആണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം
“കോത മംഗലത്ത് നടന്നത് നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കലായിരുന്നു.അവിടെ ബോലോ തക്ബീർ മുദ്രാവാക്യം വിളിച്ചതും,അള്ളാഹുവിന്റെ നിയമം മാത്രമാണ് ഞങ്ങൾക്ക് ബാധകം എന്ന് ഉച്ചഭാഷിണിയിൽ പ്രസംഗിച്ചതും നാം കേൾക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് താലിബാനികളുടെ നാടായി മാറും”അബ്ദുള്ളക്കുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിലെ മുസ്ലിം സമൂഹത്തിൽ മിതവാദികളും തീവ്രനിലപാട്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രകടമായ വേദിയായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്നലീഗ് സമ്മേളനമെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ കുഞ്ഞാലികുട്ടിയും എംകെ മുനീറും മിതവാദ സ്വരത്തിലാണ് സംസാരിച്ചത് .എന്നാൽ അബ്ദു റഹ്മാൻ കല്ലായിയും,കെഎം ഷാജിയും ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വരത്തിലും,ഭാവത്തിലും രൂപത്തിലുമായിരുന്നു സംസാരിച്ചതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
Face book Post /AP Abdullakkutty
https://www.facebook.com/abdullakuttyofficial/posts/4947751595249569
Comments