ഇസ്ലാമാബാദ് : ഭീകരതയുടെ പേരിൽ പാകിസ്താനെ വിമർശിക്കുന്ന ലോകരാജ്യങ്ങൾ ഫാസിസ്റ്റ് നയത്തിന്റെ പേരിൽ ഇന്ത്യയെ വിമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ .ഇസ്ലാമാബാദിൽ നടന്ന മാർഗല്ല ഡയലോഗ് 21-ൽ പങ്കെടുക്കവേയായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന .
ഇന്ത്യയിൽ ഭരിക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളാണ് .ആ വംശീയ സർക്കാരിന്റെ നയങ്ങൾ എതിർക്കാൻ ഇവിടെ ആരും തയ്യാറാകുന്നില്ല . ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പാകിസ്താൻ ഏറെ ത്യാഗങ്ങൾ സഹിച്ചു. പക്ഷെ ഒരു രാജ്യവും ഈ ത്യാഗത്തിന് പാകിസ്താന് ക്രെഡിറ്റ് നൽകുന്നില്ല . ഈ പോരാട്ടത്തിൽ അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും പിന്തുണച്ചതിന് പാകിസ്താൻ അപകീർത്തിപ്പെടുത്തുകയാണ്. പാകിസ്താൻ ഡബിൾ ഗെയിം കളിച്ചുവെന്നായിരുന്നു ആരോപണം. അഫ്ഗാനിസ്ഥാനിലെ യുദ്ധം കാരണം പാകിസ്താൻ തന്നെ കഷ്ടപ്പെട്ടു. ഈ യുദ്ധത്തിൽ പാകിസ്താനിലെ 80,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും 100 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും ഇമ്രാൻ അവകാശപ്പെട്ടു. ആർ എസ് എസും അതിന്റെ പ്രത്യേയ ശാസ്ത്രവും , മോദി സർക്കാരും ഭീഷണിയാവുകയാണ് ഇന്ത്യയ്ക്ക്.,
ലോകത്തിന് മുന്നിൽ തങ്ങളുടെ ഭാഗം ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും ഇമ്രാൻ തുറന്നു സമ്മതിച്ചു. ഒരു മതവും തീവ്രവാദം അനുവദിക്കുന്നില്ല . എന്നാൽ പല രാജ്യങ്ങളും മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നു. സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം ഇസ്ലാം തീവ്രവാദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോപണം . .
ജമ്മു കശ്മീരിൽ ഇന്ത്യ ചെയ്യുന്നതിനെ ജനാധിപത്യം എന്നാണ് വിളിക്കുന്നത് . ഒരു പാശ്ചാത്യ രാജ്യവും അതിനെ വിമർശിക്കുന്നില്ല. ഇന്ത്യയിൽ വന്നിരിക്കുന്ന വംശീയ ഭരണകൂടം, അതിന്റെ നയങ്ങൾ ഫാസിസ്റ്റ് ആണ്. അവിടെ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നു, പക്ഷേ എല്ലാവരും നിശബ്ദരാണ്. മറ്റാരെങ്കിലും ഇത് ചെയ്യുന്നുണ്ടെങ്കിൽ എത്രമാത്രം ബഹളം ഉണ്ടാകുമായിരുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു
Comments