ലക്നൗ : നാളുകളായി യുപി പോലീസ് തേടുന്ന കൊടും കുറ്റവാളി പോലീസിനു മുന്നിൽ കീഴടങ്ങി . യുപിയിലെ ഷംലിയിലാണ് സംഭവം . യുപി പോലീസിന്റെ എൻ കൗണ്ടറിന്റെ ഭയന്നാണ് ഇയാൾ പോലീസിനു മുന്നിൽ കീഴടങ്ങിയത് . കൈരാനയിലെ ഗുണ്ടാ ആക്ട് കേസിൽ തെരയുന്ന പ്രതിയാണ് കീഴടങ്ങാൻ കോട്വാലിയിലെത്തിയത് .വെടിവയ്ക്കരുതെന്ന അപേക്ഷയോടെയാണ് ഗുണ്ടാനേതാവ് എത്തിയത് .ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല .
ഒരുകാലത്ത് കുറ്റകൃത്യങ്ങളാൽ കുപ്രസിദ്ധമായ ഇടമായിരുന്നു ഷംലി . എന്നാൽ യുപി പോലീസിന്റെ ആസൂത്രിതമായ ഇടപെടലിനെ തുടർന്ന് ഇവിടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു . . പഴയ കുറ്റകൃത്യങ്ങളിൽ പ്രതികളായി ഏറെക്കാലമായി തിരയുന്ന കുറ്റവാളികളാണ് ഇവിടെ ഇപ്പോൾ ദിവസങ്ങൾ പോകുന്തോറും പോലീസിനു മുന്നിൽ കീഴടങ്ങുന്നത് .
കഴിഞ്ഞ ഏതാനും മാസങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും നടന്ന പോലീസ് ഏറ്റുമുട്ടൽ അവരുടെ മനസ്സിൽ ഭയം ജനിപ്പിച്ചു. . ഇതേതുടർന്നാണ് ഗുണ്ടാസംഘങ്ങൾ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നതെന്ന് എസ്പി സുകിര്തി മാധവ് പറഞ്ഞു
“ ദീർഘകാലമായി തിരയുന്ന ഗുണ്ടാസംഘങ്ങളെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ തകർത്തു വരികയാണ് . പലതവണ നോട്ടീസ് നൽകിയിട്ടും പോലീസിന് മുന്നിൽ ഹാജരാകാത്ത ഈ അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ആരംഭിച്ചു.വർദ്ധിച്ചുവരുന്ന നിയമ സമ്മർദ്ദത്തിന്റെ ഫലമായി, ജൂലൈ മാസത്തിൽ മാത്രം 22 ഗുണ്ടാസംഘങ്ങൾ കീഴടങ്ങി. അക്രമികളുടെ കീഴടങ്ങൽ നടപടി ഇപ്പോഴും തുടരുകയാണ്.“ അദ്ദേഹം കൂട്ടിച്ചേർത്തു.
Comments