പാരിസ് : ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ കർശന നടപടി തുടർന്ന് ഫ്രാൻസ്. ഇതിന്റെ ഭാഗമായി ഇതുവരെ 21 മസ്ജിദുകളാണ് സർക്കാർ അടച്ചു പൂട്ടിയത്. ഭാവിയിൽ കൂടുതൽ മസ്ജിദുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിൻ പറഞ്ഞു.
മതേതരത്വത്തെ ബഹുമാനിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മസ്ജിദുകൾ അടച്ചു പൂട്ടിയത്. മതേതരത്വത്തെ ബഹുമാനിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 99 മസ്ജിദുകളിൽ സർക്കാർ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ 21 എണ്ണം ആണ് അടച്ചു പൂട്ടിയത്. ആറ് മസ്ജിദുകൾ കൂടി ഉടൻ അടച്ചുപൂട്ടും.
ഇസ്ലാമിക ഭീകരതയെ ചെറുക്കുന്നതിന്റെ ഭാഗമായി മസ്ജിദുകൾക്ക് സർക്കാർ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. 36 മസ്ജിദുകൾ ഇത് കൃത്യമായി പാലിച്ചതായി ജെറാൾഡ് പറഞ്ഞു. തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ സംഘടനകളുമായി ബന്ധം തുടരുകയോ ചെയ്യരുതെന്നും വിദേശത്തെ ഇസ്ലാമിക സംഘടനകളിൽ നിന്നും ഫണ്ട് സ്വീകരിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളാണ് നൽകിയിരുന്നത്
മസ്ജിദുകൾ അടയ്‌ക്കുന്നതിൽ ഭൂരിഭാഗം ഇസ്ലാമിക വിശ്വാസികൾക്കും പ്രശ്‌നമില്ലെന്നും, നിലവിൽ ഇസ്ലാമിക ആരാധനാ കേന്ദ്രങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ജെറാൾഡ് വ്യക്തമാക്കി.
Comments