ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ വിഷലിപ്തമായ പ്രസ്താവനകൾ നടത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജമ്മു കശ്മീരിനെ തുറന്ന ജയിൽ എന്ന് പരാമർശിച്ചായിരുന്നു ഇമ്രാൻ ഖാന്റെ സംഭാഷണം . ജമ്മു കശ്മീരിനെ ‘ഇന്ത്യ അധിനിവേശ കാശ്മീർ’ എന്ന് വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ, 80 ലക്ഷം കശ്മീരികൾ “തുറന്ന ജയിലിലാണ്” കഴിയുന്നതെന്നും ആരോപിച്ചു.
ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാരാണ്’ . ഈ സർക്കാർ ഇന്ത്യയ്ക്കും മുഴുവൻ പ്രദേശത്തിനും അപകടകരമാണെന്നും താൻ ഭയപ്പെടുന്നു. ബി.ജെ.പിയുടെ നയങ്ങൾ ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും താൻ ഭയപ്പെടുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. ഹിന്ദുക്കളെപ്പോലുള്ള ബുദ്ധിമാന്മാരുടെ രാജ്യം എങ്ങനെയാണ് ബിജെപി ഭരിക്കുന്നത് .
രണ്ട് ആണവശക്തികൾ മുഖാമുഖം വരുമ്പോൾ അനന്തരഫലങ്ങൾ മാരകമാകുമെന്ന ഭയമുണ്ടെന്നും ഇമ്രാൻ പറഞ്ഞു. ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ, 2019 ഫെബ്രുവരിയിൽ ചെയ്ത അതേ രീതിയിൽ പാകിസ്താൻ പ്രതികരിക്കും. . ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും ഇമ്രാൻ പരാമർശിച്ചു, കശ്മീർ പ്രശ്നം എല്ലായിടത്തും താൻ ഉന്നയിച്ചു, പക്ഷേ പ്രതീക്ഷയില്ല. മുഹമ്മദ് നബിയെ പിന്തുടരുന്നവർ മാത്രം മുന്നോട്ട് പോകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അതേ സമയം ഇമ്രാൻഖാന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യക്കാർക്ക് ബുദ്ധിയുള്ളതു കൊണ്ടാണ് ഭരണം ബിജെപിയ്ക്ക് നൽകിയതെന്ന് അഭിപ്രായപ്പെട്ട് സോഷ്യൽ മീഡിയ രംഗത്ത് വന്നു . ഇനിയൊരു ആക്രമണത്തിനു പാകിസ്താൻ മുതിർന്നാൽ തിരിച്ചടി താങ്ങാനായേക്കില്ലെന്നും കമന്റുകൾ ഉണ്ട്.
Comments