ന്യൂഡല്‍ഹി: വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുളള നടപടി ചരിത്രത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണെന്ന് കേന്ദ്രമന്ത്രി സ്മൃതിഇറാനി.പുരുഷനുതുല്യം സ്ത്രീയെ ഉയര്‍ത്തുന്ന നിയമം സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുമെന്നും സ്മൃതി പറഞ്ഞു.
അതെസമയം നിരവധി വ്യക്തിനിയമങ്ങള്‍ ലംഘിക്കുകയും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് പുതിയ നിയമ ഭേദഗതി എന്നാണ് പ്രതിപക്ഷനേതാക്കളുടെ നിലപാട്.സൂക്ഷ്മപരിശോധനയ്‌ക്കായി ബില്‍ പാര്‍ലമെന്ററിപാനലിന് വിട്ടു.പുരുഷനുതുല്യം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന നിയമം മറ്റ് വിവിധ വ്യക്തിനിയമഭേദഗതിയിലേക്കും വഴി തുറക്കുന്നു.
ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹനിയമം, വിവാഹമോചന നിയമം, മുസ്ലീം വ്യക്തി നിയമം, സ്‌പെഷല്‍ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങി ഏഴ് നിയമങ്ങളാണ് ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഈ നിയമം മറികടക്കുന്നുവെന്നും സ്മൃതി പറഞ്ഞു. ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ലഭിക്കാന്‍ 75 വര്‍ഷം പിന്നിടേണ്ടി വന്നതായി സ്മൃതി വ്യക്തമാക്കി.കൗമാരവിവാഹവും ഗര്‍ഭധാരണവും പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയാണ്.
അത് വേദനാജനകം എന്നതുമാത്രമല്ല ജീവിതത്തെ മൊത്തമായി ബാധിക്കുന്നു.ഗര്‍ഭിണികളുടെ മരണവും ചാപിള്ളകളുടെ ജനനവും കമാരവിവാഹത്തില്‍ സംഭവിക്കുന്നു.കാലങ്ങളായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
പെണ്‍കുട്ടികളില്‍ 23 ശതമാനം 18 വയസ്സിനകം വിവാഹിതരാകുന്നു.ഏഴ് ശതമാനം പേര്‍ 15 നും 18നും ഇടയില്‍ ഗര്‍ഭിണികളാവുന്നുവെന്നും വിവാഹപ്രായം ഉയര്‍ത്തുന്നതുവഴി പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും വളരാനും സാധിക്കുന്നു.രാജ്യം പെണ്‍കുട്ടികളുടെ നല്ലഭാവി ഉറപ്പാക്കുകയാണെന്ന് യുപിയിലെ ഒരുറാലിക്കിടെ പ്രധാനമന്ത്രി പരാമര്‍ശിച്ചതായും സ്മൃതി പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് വിശാലമായ വഴി തുറക്കുന്നതാണ് നിയമമെന്ന് നിയമം സ്വാഗതം ചെയതുകൊണ്ട് ദേശീയ വനിത കമ്മിഷന്‍ചെയര്‍പഴ്‌സന്‍ രേഖശര്‍മ പറഞ്ഞു. സ്വന്തം ജീവിതം പങ്കുവയ്‌ക്കുമ്പോള്‍ സ്വയം മനസ്സിലാക്കാനും തീരുമാനമെടുക്കാനും അവളെ പ്രാപ്തമാക്കുന്നതാണ് ഈ നിയമം. താന്‍ ആഗ്രിഹിക്കുന്നത് നേടാനും സ്വപ്‌നങ്ങളുംലക്ഷ്യങ്ങളും കൈവരിക്കാനും നിയമം അവരെ പ്രാപ്തരാക്കുന്നുവെന്നും രേഖശര്‍മ പറഞ്ഞു. കളില്‍
Comments