ആലപ്പുഴ:മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എസ്ഡിപിഐ നേതൃത്വത്തിൽ എത്തിയതിനു ശേഷം ക്രൂരമായ നിരവധി കൊലപാതകങ്ങൾ ആണ് കേരളത്തിൽ അരങ്ങേറിയതെന്നും,ബി ജെ പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ.
രൺജിത്തിനെ കൊല ചെയ്തവരെ ഇത് വരെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് സാധിച്ചിട്ടില്ല എസ് ഡി പി ഐ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് രൺജിത് കൊല ചെയ്യപ്പെട്ടത്.ശശികല ടീച്ചർ പറഞ്ഞു.
എസ് ഡി പി ഐ നേതാവ് ഷാന്റെ കൊലപാതകം പോലും എസ്ഡിപിഐ ആസൂത്രണം ചെയ്തതാകാമെന്നും,വർഗീയ വിദ്വേഷമാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നതെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.രൺജീത്തിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.കേരള പോലീസിന്റെ അന്വേഷണം എവിടെയും എത്തുകയുമില്ല.അതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം.ശശികല ടീച്ചർ ആവശ്യപ്പെട്ടു.
രൺജിത്തിന്റേതടക്കം കേരളത്തിൽ നടന്ന മുഴുവൻ കൊലപാതകങ്ങളിലും അഷ്‌റഫ് മൗലവിയുടെ പങ്ക് അന്വേഷിക്കണം എന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.പോലീസ് ഉദ്യോഗസ്ഥരെ നിഷ്ക്രിയമാക്കാനാണ് ജയ് ശ്രീറാം വിവാദം കൊണ്ടുവന്നതെന്നും ടീച്ചർ ആരോപിച്ചു.മൂവാറ്റുപുഴ അഷ്‌റഫ് മൗലവി,കൊലപാതകങ്ങളുടെ പ്രേരണ സ്രോതസ്സ് ആണെന്നും അന്വേഷണം വേണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബുവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Comments