ലക്‌നൗ: സംസ്ഥാനത്തെ ഒരുകോടി കുട്ടികൾക്ക് സ്മാർട്ട് ഫോണും മൊബൈൽ ഫോൺ ടാബ്‌ലെറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ ക്യാമ്പെയിന് യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ മികച്ച ഭാവി മുന്നിൽക്കണ്ടാണ് ക്യാമ്പെയിനെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ചടങ്ങിൽ 40,000 ടാബ്‌ലെറ്റുകളും 60,000 സ്മാർട്ട് ഫോണുകളും നിർധനരായ വിദ്യാർത്ഥികൾക്ക് യോഗി ആദിത്യനാഥ് വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ യോഗിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കുട്ടികൾക്ക് മികച്ച ഭാവി ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് വികസനം സാദ്ധ്യമാകുമെന്നും ഇത് ഉത്തർപ്രദേശിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്നും ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ് പറഞ്ഞു.
तकनीक और तरुणाई के संगम का महाकुंभ… pic.twitter.com/gGCKlbMfkO
— Yogi Adityanath (@myogiadityanath) December 25, 2021
പ്രധാമനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊറോണ ഉയർത്തിയ വെല്ലുവിളികൾ ശക്തമായി നേരിട്ടു. മഹാമാരി തകർത്ത വിദ്യാഭ്യാസ രംഗത്തെ തിരികെ കൊണ്ടുവന്നത് ഓൺലൈൻ രീതിയാണ്. എന്നാൽ ഇതിനെ കുറിച്ച് വിദ്യാർത്ഥികളോട് അന്വേഷിച്ചപ്പോൾ അവർക്ക് പഠിക്കാൻ താത്പര്യമുണ്ടെന്നും എന്നാൽ അതിനാവശ്യമായ മാർഗ്ഗങ്ങളില്ലെന്നുമാണ് അറിഞ്ഞത്. തുടർന്നാണ് സംസ്ഥാനത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകാൻ തീരുമാനിച്ചതെന്നും യോഗി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ യുവാക്കളുടെ സാങ്കേതിക ശാക്തീകരണത്തിനായി സൗജന്യ ടാബ് ലെറ്റുകളും സ്മാർട്ട് ഫോണും വിതരണം ചെയ്യുന്നതിന് ഒക്ടോബറിൽ ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 3000 കോടി രൂപയുടെ ആണ് പദ്ധതി.
Comments