ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വികസനമെത്തിച്ചത് യോഗി-മോദി കൂട്ടുകെട്ടാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജാതി-കുടുംബ പാര്‍ട്ടികള്‍ ബുന്ദേല്‍ഖണ്ഡിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല, മോദിജിയുടെയും യോഗിജിയുടെയും ജോഡികള്‍ ഈ സ്ഥലത്തിന്റെ വികസനത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധചെയ്ത് അമിത്ഷാ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ബിജെപി,സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന് പൊതുയോഗത്തില്‍ തടിച്ചു കൂടുന്ന ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.എസ്പിയും, ബിഎസ്പിയും കോണ്‍ഗ്രസും തുടച്ചു നീക്കപ്പെടും.
പ്രിയങ്കാ ഗാന്ധിയുടെ കൊടുങ്കാറ്റ് വീശുന്നു, താമര പിഴുതെറിയപ്പെടുമെന്നൊക്കെയുള്ളത് വീണ്‍വാക്കുകള്‍ മാത്രം.ബൈനോക്കുലര്‍ വച്ച് നോക്കിയാല്‍ പോലും അവരെ കാണാനില്ലെന്നും അമിത്ഷാ പറഞ്ഞു.
നേരത്തെ എല്ലാ ജില്ലകളിലും മിനി മുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്, ഇന്ന് എല്ലാ ജില്ലയിലും വ്യവസായമുണ്ട്.
മുന്‍പ് എല്ലാ ജില്ലയിലും അഴിമതിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജുണ്ട്. പ്രതിപക്ഷ കക്ഷികളുടെ എഴുപത് വര്‍ഷത്തെ ഭരണം രണ്ട് എക്‌സ്പ്രസ് ഹൈവേകള്‍ കൊണ്ടുവന്നപ്പോള്‍ ബിജെപി ഭരണത്തില്‍ അഞ്ച് എക്‌സപ്രസ് ഹൈവേകളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവര്‍ക്കും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിനും അവരുടെ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് ആദ്യമായി വികസനവും സദ്ഭരണവും കൊണ്ടുവന്നത് കല്യാണ് സിംഗിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരായിരുന്നു. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രവും മുഖ്യമന്ത്രിക്കസേരയും തിരഞ്ഞെടുക്കാനുള്ള സമയമായപ്പോള്‍,രാംലാലയ്‌ക്ക് കസേര വിട്ടുകൊടുക്കാന്‍ കല്യാണ്‍സിങ്ങ് രണ്ട് മിനിറ്റ് എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷാരവങ്ങള്‍ക്കിടയിലാണ് അമിത്ഷായുടെ വാക്കുകള്‍ ജനം കേട്ടത്.
Comments