ഒരുരാജ്യത്തിനും ഇന്ത്യയെ തെറ്റായി നോക്കാനുള്ള ധൈര്യം ഉറപ്പാക്കാനാണെന്ന് പ്രതിരോധമന്ത്രി
ലക്‌നൗ:ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാനല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്‌ക്കും രാജ്യത്തിനു നേരെ ശത്രുസൈന്യം തെറ്റോടെ നോക്കുന്നത് തടയാനാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പുറത്തുനിന്നുള്ള ഭീഷണികളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാനാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ നിർമ്മാണമെന്ന് അദ്ദേഹം വ്യക്തമാക്കി.ലക്‌നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് തറക്കല്ലിട്ട പ്രതിരോധ മന്ത്രി, ഇന്ത്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന പ്രതിരോധ സഹകരണത്തിന്റെ തെളിവാണ് ബ്രഹ്മോസ് പദ്ധതിയെന്ന് കൂട്ടിച്ചേർത്തു.
രാജ്യം നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലും മറ്റ് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കുകയോ ഏതെങ്കിലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈക്കലാക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ സ്വഭാവമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയെ തെറ്റായി നോക്കാനുള്ള ധൈര്യം ഒരു രാജ്യത്തിനും ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ മണ്ണിൽ ബ്രഹ്മോസ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണ യൂണിറ്റിന്റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ലാബിന്റേയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഉത്തർപ്രദേശിനെ പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.യുപിയിൽ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കുമെന്നും ഇതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments