കൊച്ചി: കിഴക്കമ്പലത്തെ ആക്രമണ സംഭവത്തിൽ പോലീസിന് നിർദ്ദേശങ്ങളുമായി എഡിജിപി വിജയ് സാഖറെ. വിവിധ ഭാഷാ തൊഴിലാളികളോട് സൗഹൃദം പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുമായി മികച്ച സഹകരണം ഉറപ്പാക്കണം. വിവിധ ഭാഷാ തൊഴിലാളികളുടെ ക്യാമ്പുകളിൽ സ്ഥിരമായി സന്ദർശനം നടത്തണം. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും ക്യാമ്പിൽ എത്തണമെന്നും എഡിജിപി അറിയിച്ചു.
ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികൾ കേൾക്കാൻ നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. വിവിധ ഭാഷാ തൊഴിലാളികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും എഡിജിപി സർക്കുലറിൽ പറയുന്നു. അതിനിടെ പോലീസ് ഡിജിപി അനിൽ കാന്ത് പോലീസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
വിവിധ ഭാഷാ തൊഴിലാളികളുടെ ക്യാമ്പുകളിൽ പോലീസ് ഇടപാടുകൾ സജീവമാകുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചെലവ് ഏറ്റെടുക്കുന്നതായി ഡിജിപി അറിയിച്ചു. ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സയ്‌ക്കായി മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായിട്ടുണ്ട്.
Comments