ന്യൂഡൽഹി: മരിച്ചെന്ന് കരുതിയ വയോധികൻ സംസ്കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62 കാരനാണ് ചിതയിലേക്ക് എടുത്ത് സംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുമ്പ് കണ്ണു തുറന്നത്.
അന്ത്യകർമ്മങ്ങൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തീ കത്തിയ്ക്കുന്നതിന് മുൻപ് മുഖത്ത് ഇട്ടിരിക്കുന്ന തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണ് തുറക്കുകയും ശ്വാസം വലിക്കാൻ തുടങ്ങുകയും ചെയ്തു.
വയോധികൻ ക്യാൻസർ ബാധിച്ച് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നയാൾ പിന്നീട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സതീശിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.
Comments