ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. ഇതുവരെ 781 പേർക്ക് രോഗം സ്ഥിരീകരിച്ചായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 238 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ 168 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. 241 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
781 Omicron cases in India so far. 9,195 new COVID19 cases reported in the last 24 hours, active caseload at 77,002 pic.twitter.com/T856yGqZ0k
— ANI (@ANI) December 29, 2021
ഡൽഹിയിൽ രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിയന്ത്രണത്തിന്റെ ആദ്യ ഘട്ടമായ യെല്ലോ അലർട്ട് ഡൽഹിയിൽ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു. ഡൽഹിയിലെത്തുന്ന വിദേശയാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റും. നിലവിലുള്ള രാത്രികാല കർഫ്യൂ തുടരും. ഹോട്ടലുകൾ ക്വാറന്റീൻ സെന്ററുകളാക്കും. മെട്രോ സർവ്വീസുകളിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.
അതേസമയം രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കൊറോണയ്ക്കെതിരെ തയ്യാറെടുപ്പുകൾ ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Comments