ഗുഹാവത്തി : കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമരുന്ന് കേസിലെ പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി അസം പോലീസ്. ജോർഹട്ട് ജില്ലയിലാണ് സംഭവം. പരിക്കേറ്റ പ്രതിയെ ജോർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനായി ജോർഹട്ടിൽ നിന്നും ദുബ്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിൽ കൊണ്ടുപോകുന്നിനിടെ ഇയാൾ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. തുടർന്ന് കാലിൽവെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. പരിക്കേറ്റ പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഹിമന്ത സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഇതുവരെ 32 ക്രിമിനലുകളെയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചിരിക്കുന്നത്. 58 ക്രിമിനലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയാണ് ഹിമന്ത സർക്കാർ സ്വീകരിച്ച് വരുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Comments