കോഴിക്കോട് : ഒമിക്രോണിനിടെ ആശങ്ക ഇരട്ടിയാക്കി കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50 കാരനാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. ചെള്ളുപനിയുടെ ലക്ഷണങ്ങളുമായി നാല് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
എലി, അണ്ണാൻ, മുയൽ തുടങ്ങി കരണ്ട് തിന്നുന്ന ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകളിൽ നിന്നാണ് പനി ബാധിക്കുക. ചെള്ളു കടിച്ച് രണ്ട് ആഴ്ച പിന്നിടുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകും. വിട്ടുമാറാത്ത പനി, തലകറക്കം, തൊണ്ട വേദന തുടങ്ങിയവരാണ് ചെള്ളുപനിയുടെ ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് വ്യാപിക്കുകയില്ല. എന്നിരുന്നാലും ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ ലഭിക്കും. ജില്ലയിൽ 2021 ൽ ആകെ 20 പേർക്കാണ് ചെള്ളുപനി ബാധിച്ചത്. ഒരാൾക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.
Comments