ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം നിയന്ത്രണ വിധേയമല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഇന്ന് 58,097 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 199 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 26538 കേസുകൾ.87 പേർക്ക് ലക്ഷണങ്ങളില്ല.മുംബൈയിൽ മാത്രം 15,166 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.മൂന്ന് മരണം മഹാരാഷ്ട്രയിൽ ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 15 വരെ കർശന നിയന്ത്രണങ്ങളാണു വാണിജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.മഹാരാഷ്ട്രയിൽ കോളജുകളെല്ലാം ഫെബ്രുവരി 15 വരെ അടച്ചിടുമെന്നു സർക്കാർ വ്യക്തമാക്കി.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 10,665 ഉം ബംഗാളിൽ 14,022 കേസുകളും ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -4, 18 ശതമാനമാണ്.പ്രതിദിന കേസുകളിൽ 56 ശതമാനമാണ് വർദ്ധനവ്.
ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചു. ഉത്തർപ്രദേശിലും ബിഹാറിലും ഡൽഹിയിലും തമിഴ്നാട്ടിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു.
രാജ്യതലസ്ഥാനത്തെ കൊറോണ പോസിറ്റിവിറ്റി നിരക്ക് 11.88 ശതമാനമായി ഉയർന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തലസ്ഥാനത്തെ പ്രതിദിന കേസുകളിൽ 94 ശതമാനത്തോളമാണ് വർദ്ധനവ്.
അതേസമയം കേരളത്തിലും കേസുകൾ വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമെന്നാണ് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകി. കൊറോണയ്ക്കൊപ്പം ഒമിക്രോൺ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments