തിരുവനന്തപുരം: തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിലേക്ക് സിനിമാ മേഖലയേയും കൊണ്ടുവരാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച കരട് നിർദ്ദേശങ്ങൾ വനിതാ-ശിശുക്ഷേമ വകുപ്പ്, സാംസ്കാരിക വകുപ്പിന് കൈമാറി. അന്തിമ നിർദ്ദേശങ്ങൾ ഉടൻ തയ്യാറാക്കും.
എല്ലാ പ്രവർത്തനങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെ ഒറ്റത്തൊഴിലിടമായി കണക്കാക്കുന്നതാണ് പുതിയ നിർദ്ദേശം. ഇതോടെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും മോണിറ്ററിംഗ് സിമിയുടെ പരിധിയിൽ വരും.
ഓരോ സിനിമയ്ക്കും പ്രത്യേകം മോണിറ്ററിംഗ് വേണമെന്നതാണ് കരട് നിർദ്ദേശത്തിലെ പ്രധാന നിർദ്ദേശം. സിനിമ നിർമ്മിക്കാൻ വിവിധ അനുമതികൾ തേടുമ്പോൾ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിതിന്റെ വിവരങ്ങൾ കൂടി സമർപ്പിക്കണമെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.
Comments