കേപ്ടൗൺ: ഇന്ത്യൻ ബൗളിംഗിനെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര. കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്കെതിരെ 7 വിക്കറ്റിനാണ് ആതിഥേയർ മൂന്നാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് ജയിച്ച ശേഷം പരമ്പര ഇന്ത്യക്ക് നഷ്ടമാകുന്നത് 10 വർഷങ്ങൾക്ക് ശേഷമാണ്. കളിയിലേയും പരമ്പരയിലേയും താരമായി പീറ്റേഴ്സണെ തിരഞ്ഞെടുത്തു.
മദ്ധ്യനിരയിൽ കീഗൻ പീറ്റേഴ്‌സൺ(82) പുറത്തായശേഷം വാൻഡെർ ദ്യൂസെൻ(41) മുൻനായകൻ തേംബാ ബാവൂമ(32) എന്നിവരാണ് പുറത്താകാതെ നിന്ന് ടീമിന് ആധികാരികമായ ജയം നൽകിയത്. മർക്കറാം(16), ഡീൻ എൽഗാർ(30), പീറ്റേഴ്‌സൺ(82) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസ് നിരയ്‌ക്ക് നഷ്ടമായത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി, ബൂംമ്ര, ഷാർദ്ദൂൽ ഠാകൂർ എന്നിവരാണ് വിക്കറ്റ് വീഴ്‌ത്തിയത്. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സിൽ 198 എന്ന ചെറിയ സ്‌കോറിന് പുറത്താക്കാൻ സാധിച്ചതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നേട്ടമായത്. ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറി( 139 പന്തിൽ 100) മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക പ്രകടനം. ആദ്യ ഇന്നിംഗ്‌സിൽ അർദ്ധസെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ് ലി 29 റൺസിൽ നിറംമങ്ങിയതോടെ ഇന്ത്യൻ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. രാഹുൽ(10) റൺസ് എടുത്തതല്ലാതെ മറ്റൊരാളും രണ്ടക്കം പോലും കാണാതെ പുറത്തായ ഞെട്ടലിലാണ് മാനേജ്‌മെന്റ്.
ടെസ്റ്റിൽ കഴിഞ്ഞ 62 ഇന്നിംഗ്‌സുകളിലായി ഒരു സെഞ്ച്വറി പോലും നേടാനാ കാത്ത വിരാട് കോഹ്‌ലിയുടെ പ്രകടനത്തിലെ സ്ഥിരതക്കുറവ് വീണ്ടും ചർച്ച യാണ്. മുൻനിരയിൽ ഓപ്പണിംഗിന് സ്ഥിരം മികച്ച ബാറ്റ്‌സ്മാന്മാരില്ലാത്തതും മദ്ധ്യനിരയിൽ പൂജാരയും അജിങ്ക്യാ രഹാനേയും ഋഷഭ് പന്തും തുടർച്ചയായി പരാജയപ്പെടുന്നതും ഇന്ത്യക്ക് വിനയായി.
Comments