ലക്നൗ : യുപിയിൽ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ . പിഴ ചുമത്തിയതിനാണ് മുഹമ്മദ് അഷ്‌റഫ് എന്ന യുവാവ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് . ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ് . ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോലീസ് അറസ്റ്റിനെ കുറിച്ച് അറിയിച്ചത്.
ഉത്തർപ്രദേശിലെ സംഭാലിലെ ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ ഹരേന്ദ്ര സിംഗ് ജാട്ടിനെയാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച അഷ്‌റഫിനെ ചന്ദൗസി ക്രോസിംഗിൽ സബ് ഇൻസ്പെക്ടർ ഹരേന്ദ്ര സിംഗ് ജാട്ടും സംഘവും തടഞ്ഞുനിർത്തി. അഷ്‌റഫ് ആദ്യം സമാജ്‌വാദി പാർട്ടി നേതാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, പോലീസുകാരൻ പിഴ ചുമത്തിയതോടെ പ്രകോപിതനായ അഷ്‌റഫ് പോലീസുകാരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. സംസ്ഥാനത്ത് തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.
സംഭവത്തിന്റെ വീഡിയോ മുഴുവൻ തന്റെ ഫോണിൽ പകർത്തുന്നതിനിടെ ഉദ്യോഗസ്ഥൻ അഷ്‌റഫിനോട് എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോൾ, ഒന്നുകിൽ താൻ സംഭാൽ വിടും അല്ലെങ്കിൽ ഉദ്യോഗസ്ഥൻ സാംഭാൽ വിട്ടുപോകുമെന്ന് ഉറപ്പാക്കുമെന്നും യുവാവ് പറഞ്ഞു
വീഡിയോ പുറത്ത് വന്നതിനു പിന്നാലെ ഉത്തർപ്രദേശിലെ ഖൈരാബാദിലെ സംഭാൽ ജില്ലയിലെ മിയാൻ സരായ് നിവാസിയായ മുഹമ്മദ് അഷ്‌റഫാണ് ഇതെന്ന് വ്യക്തമായി . തുടർന്നായിരുന്നു അറസ്റ്റ്.
Comments