മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ, വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കുറ്റിപ്പുറം പോലിസ് ഇൻസ്‌പെക്ടർ ശശിന്ദ്രൻ മേലയിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള മുസ്ലീം പള്ളിയിൽവെച്ചും, റബ്ബർ തോട്ടത്തിൽവെച്ചും ടൈലർ ഉമ്മറിന്റെ കടയിൽവെച്ചുമാണ് പ്രതികൾ 12കാരനെ പീഡിപ്പിച്ചത്.
യൂട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടിയെന്ന വ്യാജേനയാണ് ഇവർ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. കുട്ടിയ്‌ക്ക് മൊബൈൽ ഫോണും പൈസയും മറ്റും പ്രതികൾ നൽകിയിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments