തിരുവനന്തപുരം: പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന സർക്കാർ ഓർഡിനൻസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടപടി ഐജിയുടെ നിയമോപദേശപ്രകാരമാണെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപ്പീൽ അധികാരമില്ലാത്തതിനാലാണ് ഭേദഗതി നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇത് ഭരണഘടനാ പ്രശ്‌നമാണെന്നും കോടിയേരി അറിയിച്ചു.
ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. 2021 ഏപ്രിലിലാണ് നിയമോപദേശം ലഭിച്ചത്. രമേശ് ചെന്നിത്തല പരാതി നൽകിയത് കൊണ്ടല്ല നടപടി. ചെന്നിത്തല പരാതി നൽകുന്നതിന് മുൻപേ നിയമോപദേശം ലഭിച്ചു. ഓർഡിനൻസ് കൊണ്ടു വരുന്നതിന് മുൻപ് പ്രതിപക്ഷ നേതാവിനോട് പറയേണ്ട ആവശ്യമില്ലെന്നും യുഡിഎഫ് സർക്കാർ ഇങ്ങനെ ചെയ്തിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.
സിപിഎം സമ്മേളനം മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സാഹചര്യം വിലയിരുത്തി ഫെബ്രുവരി രണ്ടാം വാരം തീരുമാനമെടുക്കും . സമ്മേളനത്തിന്റെ തീയതി മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നിശ്ചിത തീയതികളിൽ തന്നെ നടത്തും. കൊറോണ മാനദണ്ഡം അനുസരിച്ച് നടത്താൻ കഴിയുമോ എന്ന് ആലോചനയിലുണ്ടെന്നും കോടിയേരി അറിയിച്ചു.
Comments