ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയം വീണ്ടും ഐക്യരാഷ്‌ട്രസഭയിൽ ഉന്നയിച്ച പാകിസ്താന്റെ ഭീകരമുഖം പുറത്തുകൊണ്ടുവന്ന് ഇന്ത്യ. ലോകത്തിൽ പലയിട ത്തും ഭീകരാക്രമണം നടത്താൻ നേതൃത്വം കൊടുക്കുന്ന രാജ്യമാണ് പാകിസ്താൻ. വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരരുടെ രക്ഷാകർത്താക്കളാണ് അവർ. അവർ ജമ്മുകശ്മീരിനായി കണ്ണീർപൊഴിക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇന്ത്യ ഉന്നയിച്ചത്.
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മുകശ്മീർ. അവിടേക്ക് ഭീകരരെ അയച്ച് അസ്വസ്ഥതയുണ്ടാക്കുന്നതും കൂട്ടക്കൊല നടത്തുന്നതും പാകിസ്താനാണ്. ആഗോളതലത്തിലെ സുപ്രധാന ഭീകരാക്രമണത്തിലെ എല്ലാവരുടേയും രക്ഷാകർത്താവാണ് ഈ രാജ്യമെന്ന് മറക്കരുതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. പാകിസ്താനുമായി ചർച്ചയാവാമെന്നതിൽ ഇന്ത്യക്ക് എതിരഭി പ്രായമില്ല. എന്നാൽ ഭീകരാക്രമണം ഇല്ലാതാകണം. പാക് ഭരണകൂടം ഭീകരർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തിടത്തോളം അത് സാദ്ധ്യമല്ല. ഈ ഉറപ്പുനൽകാത്തിടത്തോളം കാലം ചർച്ചകളും സാദ്ധ്യമല്ലെന്നും ഇന്ത്യ ആവർത്തിച്ചു.
ഇന്ത്യ ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതാണ് എല്ലാ അസ്വസ്ഥതയ്‌ക്കും കാരണമെന്ന പതിവു പല്ലവിയാണ് പാകിസ്താൻ യുഎന്നിൽ ആവർത്തിച്ചത്. 2019ലെ ഇന്ത്യയുടെ നീക്കം അതിർത്തിയിലെ പ്രശ്‌നം സങ്കീർണ്ണമാക്കിയെന്ന വിഷയമാണ് പാക് പ്രതിനിധി ഇന്നലെ തുറന്ന ചർച്ചയിൽ അവതരിപ്പിച്ചത്. എന്നാൽ പാകിസ്താൻ ഇതുവരെ ജമ്മുകശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗത്തും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരാണ്. ലോകരാഷട്രങ്ങളിലും നടക്കുന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെ ഈ രാജ്യം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ഇന്ത്യ കണക്കുകൾ നിരത്തി ശക്തമായിട്ടാണ് പ്രതികരിച്ചത്.
Comments