വുഹാൻ: മനുഷ്യരാശിയുടെ കാലനെന്ന് വിശേഷിപ്പിക്കാവുന്ന പുതിയതരം വൈറസിനെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. മൂന്നിലൊരാളുടെ ജീവനെടുക്കുന്ന ഈ വൈറസിന്റെ പേര് നിയോകോവ് എന്നാണ്. ഉയർന്ന മരണനിരക്കാണ് നിയോകോവിന്റെ പ്രത്യേകത. വുഹാൻ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ പുറത്തുവിടുന്നത്.
ദക്ഷിണാഫ്രിക്കയിലാണ് നിയോകോവ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നിയോകോവ് സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത് വവ്വാലുകളിലാണ്. പിന്നീട് മറ്റ് മൃഗങ്ങളിലേക്കും പടർന്നു. നിയോകോവിന്റെ നിലവിലെ വകഭേദത്തിന് പരിവർത്തനം സംഭവിച്ച് കഴിഞ്ഞാൽ ഉടൻ മനുഷ്യനിലേക്കും വ്യാപിച്ച് തുടങ്ങുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനശേഷിയേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള നിയോകോവ് ബാധിച്ചാൽ മൂന്നിൽ ഒരാളുടെ ജീവൻ അപഹരിക്കുമെന്നാണ് കണ്ടെത്തൽ. മനുഷ്യ കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള ശേഷി വൈറസിന് പ്രാപ്തമാകേണ്ട കാലതാമസം മാത്രമാണ് നിലവിലുള്ളത്. വുഹാൻ സർവകലാശാലയിലെ ഗവേഷകരും ചൈനീസ് അക്കാദമിയിലെ ബയോഫിസിക്‌സിലെ ശാസ്ത്രജ്ഞരും ചേർന്ന് നിയോകോവിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. നിർണായക കണ്ടെത്തലായതിനാൽ നിയോകോവിൽ പഠനം നടത്താൻ ഒരുങ്ങുകയാണ് റഷ്യൻ ഗവേഷകരും.
Comments