കോട്ടയം: കണ്ണൂർ മണിക്കല്ലിൽ മതപരിവർത്തനത്തിനും ഹലാൽ ഭക്ഷണത്തിനുമെതിരെ പ്രസംഗിച്ചതിന്റെ പേരിൽ കേസെടുത്ത വൈദികനെ പിന്തുണച്ച് തലശ്ശേരി അതിരൂപത. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ വൈദികൻ ഫാദർ ആന്റണി തെക്കേതറയിലിനു പിന്തുണയുമായാണ് അതിരൂപത രംഗത്തെത്തിയത്.
ആന്റണി തെക്കേതറയിലിനെയോ അദ്ദേഹത്തിന്റെ പ്രസ്താവനയേയോ തള്ളിക്കളയാൻ തയ്യാറല്ലെന്ന് അതിരൂപത അറിയിച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് സഭയ്‌ക്ക് പ്രവർത്തിക്കാനാകില്ലെന്നും അതിരൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ പെരുന്നാൾ പ്രഭാഷണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രഭാഷണത്തിനിടെ ഹലാൽ ഭക്ഷണത്തിനും മതപരിവർത്തനത്തിനുമെതിരെ അദ്ദേഹം സംസാരിച്ചിരുന്നു. തുടർന്ന് സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഉളിയ്‌ക്കൽ പോലീസിന്റേതാണ് നടപടി.
Comments