മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് നദാലിറങ്ങുന്നത് ചരിത്രം കുറിക്കാൻ. റഷ്യൻ താരം ഡാനിൽ മെഡ് വെദേവിനെ വീഴ്‌ത്തിയാൽ സ്പാനിഷ് താരം നദാൽ കയ്യിലേന്തുക തന്റെ 21-ാം ഗ്ലാന്റ്സ്ലാം കിരീടമായിരിക്കും. 20 വീതം നേടിക്കഴിഞ്ഞ റോജർ ഫെഡറർക്കും നൊവാക് ജോക്കോവിച്ചിനുമൊപ്പം നദാലും നിൽക്കുകയാണ്. ഇത്തവണ അപ്രതീക്ഷി തമായി ജോക്കോവിച്ച് കൊറോണ വിവാദത്തിൽ പെട്ടതിനാൽ ഓസ്‌ട്രേലിയ വിസനിയമത്തിൽ പെട്ട് മടങ്ങേണ്ടിവന്നത് നദാലിന് ഗുണമായി.
ഇതുവരെ ഇരുവരും ഏറ്റുമുട്ടിയ നാലിൽ മൂന്നിലും നദാലിനായിരുന്നു ജയം. തുടർച്ചയായി രണ്ടു ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കാനാണ് മെഡ് വദേവ് ഇറങ്ങുന്നത്. കഴിഞ്ഞ യു.എസ്.ഓപ്പൺ കിരീടം ചൂടിയാണ് റഷ്യൻ താരം മെൽബണിലെത്തിയത്. ജോക്കോവിച്ചിനെയാണ് മെഡ് വദേവ് വീഴ്‌ത്തിയത്.
ടൂർ്ണ്ണമെന്റിൽ ഇന്നലെ വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ അഭിമാനം ആഷ്‌ലി ബാർട്ടി ആദ്യമായി കിരീടം നേടിയപ്പോഴും മറ്റൊരു ചരിത്രമാണ് തിരുത്തിക്കുറിക്കപ്പെട്ടത്. നാലുപതിനറ്റാണ്ടായി ഒരു വനിതാതാരം പോലും ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയിട്ടില്ലെന്ന കുറവാണ് ബാർട്ടി തിരുത്തിയത്.
Comments