ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാ ബദ്ധമാണ് കേന്ദ്രസർക്കാറെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വാരാണസിയിലെ വിശ്വനാഥ ക്ഷേത്ര ഇടനാഴി പുനരുദ്ധാരണവും വികസനവും നിർണ്ണായക ചുവടുവെപ്പായിരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന വികസനമാണ് ആദ്ധ്യാത്മിക മേഖലയിൽ നടക്കുന്നതെന്നത്. നയപ്രഖ്യാപന പ്രസംഗ ത്തിലാണ് പൈതൃകസംരക്ഷണവും ആദ്ധ്യാത്മിക തീർത്ഥാടന മേഖലകളുടേയും വികസനത്തിൽ കേന്ദ്രസർക്കാറിന്റെ പരിശ്രമങ്ങളും രാഷ്‌ട്രപതി എടുത്തു പറഞ്ഞത്.
കച്ചിലെ ധോലാവിരാ ഹാരപ്പൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളും തെങ്കാനയിലെ 13-ാം നൂറ്റാണ്ടിലെ കാകതീയ വംശം സ്ഥാപിച്ച രുദ്രേശ്വര രാമപ്പ മന്ദിര സംരക്ഷണവും കേന്ദ്രസർക്കാർ നടത്തുന്ന ഇതേ രംഗത്തെ പരിശ്രമത്തിന്റെ ഭാഗമാണ്. യുനസ്‌കോ ഇവയെ ലോകപൈതൃക പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും രാഷ്‌ട്രപതി എടുത്തുപറഞ്ഞു.
പ്രയാഗ് രാജിലെ കുംഭമേളയെ ഒരു സ്ഥലത്ത് ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന ആഘോഷമായി അംഗീകരിച്ചുകഴിഞ്ഞു. പുരാതന തീർത്ഥാടന പ്രദേശമെന്ന നിലയിലും, ആചാരാനുഷ്ഠാനങ്ങളുടെ വിപുലമായ നടത്തിപ്പിന്റെ പേരിൽ കൊൽക്കത്തയിലെ ദുർഗ്ഗാപൂജയും അലങ്കാരങ്ങളും ശിൽപ്പ നിർമ്മാണ ആഘോഷങ്ങളും ലോക പൈതൃകപട്ടികയിൽ കൂട്ടിച്ചേർക്കപ്പെടാൻ കാരണമായതായും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.
Comments