കോഴിക്കോട് : കമ്യൂണിസ്റ്റുകാരിയായിട്ടും പിണറായി സർക്കാർ തനിക്ക് സുരക്ഷ നൽകുന്നില്ലെന്ന് ബിന്ദു അമ്മിണി . സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും തനിക്ക് സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തുകയാണെന്നും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിന്ദു അമ്മിണി പറഞ്ഞു .
തനിക്ക് നിരന്തരമായി ആക്രമണം നേരിടുന്നത് സംരക്ഷണം ഇല്ലാത്തതുകൊണ്ടാണ് . സർക്കാർ തന്റെ ജീവൻ അക്രമികൾക്ക് എറിഞ്ഞുകൊടുക്കുകയാണ് .സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരള സർക്കാരിന് യുവതികളെ ശബരിമലയിൽ കയറ്റേണ്ട ഉത്തരവാദിത്വമുണ്ട് .
സർക്കാർ ആണോ ഞങ്ങളെ കയറ്റിയത് എന്നത് വേറെ വിഷയം. ഞാൻ ഒരു കമ്മ്യുണിസ്റ്റുകാരിയാണ്. എന്നാൽ സിപിഎമ്മിന്റെ സിപിഐയിലോ എനിക്ക് മെമ്പർഷിപ് ഇല്ല. ഞങ്ങൾ ശബരിമലയിൽ കയറുമ്പോൾ ഞങ്ങൾക്ക് പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. അത് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ്. എന്നാൽ ഇതിനു ശേഷം എന്തുകൊണ്ട് സർക്കാർ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാൻ തയ്യാറാവുന്നില്ല? ഇന്നുവരെ കൈരളി ടിവിയിൽ എന്റെ ഒരു ബൈറ്റ് പോലും വന്നിട്ടില്ല. എന്നെ ഒഴിവാക്കുകയാണ്. ബിന്ദു അമ്മിണി എന്ന ആളെ അവർ ഭയക്കുന്നു.’
ഇക്കാര്യത്തിൽ വിദ്യാർത്ഥി സംഘടനകൾ പോലും വ്യത്യസ്തമല്ല. സിപിഐയുടെ വിദ്യാർത്ഥി സംഘടന എന്നെ ഒരു പരിപാടിക്ക് വിളിച്ചിട്ട് പിന്നീട് അവർ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും ബിന്ദു അമ്മിണി പറയുന്നു.
Comments