കൊച്ചി : ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐ ക്കു വിടണം എന്ന ആവശ്യവുമായി സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു . ഭാര്യയുടെ മുന്നിൽ ഇട്ടാണ് സഞ്ജിത്തിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത് .
സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിൽ നിരോധിത ഭീകര സംഘടനകൾക്ക് ബന്ധമുണ്ടെന്നും , സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തേണ്ടതുണ്ട് . ആയതിനാൽ കേസന്വേഷണം സിബിഐ ക്ക് വിടണം . ഹർജിക്കാരി ആവശ്യപ്പെട്ടു .
അതെ സമയം കേസന്വേഷണം നിർണായക ഘട്ടത്തിൽ ആണെന്നും,ഒരു പ്രതിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചു .അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും .ഒളിവിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി .
അന്വേഷണം ശരിയായ ദിശയിലാണ് , രണ്ടാഴ്ച കൂടി സമയം വേണം .അതിനിടയിൽ
അന്തിമ റിപ്പോർട്ട് സമർപ്പിക്കും .ഇപ്പോൾ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറിയാൽ അന്തിമ റിപ്പോർട്ട് വീണ്ടും വൈകും ഇത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു .
കേസിൽ പോലീസും ,സർക്കാരും,പോപ്പുലർഫ്രണ്ടുമായി ഒത്തുകളിക്കുകയാണെന്നാണ് ബി ജെ പിയുടെ ആരോപണം .
Comments