ന്യൂഡൽഹി : മീഡീയാവൺ ചാനലിനെതിരെ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എൽ മുരുകൻ . ലൈസൻസ് പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യുരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ചാനലിന് സാധിക്കാത്തതാണ് പ്രശ്നമെന്നും കേന്ദ്ര മന്ത്രി എൽ മുരുകൻ രാജ്യസഭയിൽ അറിയിച്ചു.
കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി അയിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയ അറുപത് മാദ്ധ്യമങ്ങൾക്കെതിരെ നടപടി എടുത്തിരുന്നെന്നും എൽ മുരുകൻ പറഞ്ഞു.
അതേസമയം പ്രക്ഷേപണ വിലക്കുമായി ബന്ധപ്പെട്ട് ചാനൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും . അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു . ചാനലിന്റെ സംപ്രേക്ഷണാനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ തുറന്ന കോടതിയിൽ പറയാൻ സാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട് . രേഖാമൂലമാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചത്. ചാനലിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിലപാട് എടുത്തത് എന്നും കേന്ദ്രം കോടതിയിൽ അറിയിച്ചിട്ടുണ്ട്
.
Comments