മോസ്‌കോ: ഉക്രൈൻ അതിർത്തിയിലേക്ക് സൈന്യത്തെ അതിവേഗം നീക്കി റഷ്യ. ഒരു മാസം മുന്നേ തന്നെ റഷ്യയിലും കസാഖിസ്താനിലുമായി രണ്ടുലക്ഷത്തിനടുത്ത് സൈന്യത്തെ ഒരുക്കിനിർത്തിയിരിക്കുകയായിരുന്നു. സൈന്യത്തിന് മുന്നോട്ട് നീങ്ങാനുള്ള നിർദ്ദേശം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നൽകിയതായാണ് സൂചന. അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുടിന്റെ കടുത്ത നീക്കം. കടലിലും കരയിലും ഒരു പോലെയാണ് നീക്കം.
ഹൈപ്പർസോണിക് മിസൈലുകൾ അതിർത്തിയിലും കപ്പലുകളിലും മിഗ് വിമാനങ്ങളിലും റഷ്യ സജ്ജീകരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് സൈനിക നീക്കം നടക്കുന്നതായി അന്താരാഷ്‌ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
ഇന്നലെ ഫ്രാൻസും അമേരിക്കയ്‌ക്ക് പിന്നാലെ റഷ്യക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു. അന്താരാഷ്‌ട്ര സമ്മർദ്ദം വർദ്ധിപ്പിക്കാനായി ജർമ്മനിയിൽ നിന്നും റഷ്യയിലേക്കുള്ള പാചകവാതക പൈപ്പ്‌ലൈൻ പൂട്ടാൻ നിർബന്ധിതമാകുമെന്ന മുന്നറിയിപ്പും അമേരിക്ക ഇന്നലെ നൽകിയിരുന്നു.
Comments