ബംഗളൂരു: കർണാടകയിലെ ഹിജാബ് വിവാദത്തിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. രാഷ്‌ട്രത്തിനാണ് പൗരന്മാർ മുൻഗണന നൽകേണ്ടതെന്നും, വിഷയം രാഷ്‌ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും മുഖ്യ ഇമാം പറഞ്ഞു.
‘താൻ ഈ തീവ്രവൽക്കരണത്തിന് പൂർണ്ണമായും എതിരാണ്. ഇത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. നമുക്ക് രാഷ്‌ട്രത്തിനാണ് മുൻഗണന നൽകേണ്ടത്. മുൻകൂട്ടി തീരുമാനിച്ച ഡ്രസ് കോഡ് ഉണ്ടെങ്കിൽ ആരെങ്കിലും അതിനെ എതിർത്താൽ അത് ഒരു പ്രശ്‌നമാണ് അദ്ദേഹം എഎൻഐയോട് പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഏർപ്പെടുത്തിയ ഹർജികളിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കുന്നത് പുനരാരംഭിച്ചു. വാദം കേട്ട ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ചീഫ് ജസ്റ്റിസ് തീരുമാനമെടുത്ത ശേഷം ഇടക്കാല ആശ്വാസം തേടണമെന്ന് ഹർജിക്കാരോട് ആവശ്യപ്പെട്ട് വിഷയം വിശാല ബെഞ്ചിന് വിട്ടു. ‘മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ, ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്ന അടിയന്തരാവസ്ഥ പരിഗണിച്ച്, അടിയന്തരമായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്‌ക്കായി പേപ്പറുകൾ സമർപ്പിക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണഘടന സംബന്ധിച്ച് ചീഫ്ജസ്റ്റിസ് തീരുമാനമെടുത്തതിന് ശേഷം ഇടക്കാലാശ്വാസം തേടാൻ ഹരജിക്കാർക്ക് അവസരമുണ്ടെന്ന ഹൈക്കോടതി നിരീക്ഷിച്ചു.
കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ, സംസ്ഥാനത്തെ പല ജില്ലകളിലും വിദ്യാർത്ഥി പ്രതിഷേധം ശക്തമാണ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ഉത്തരവുകളുമായി സഹകരിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ പല ജില്ലകളിലും സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ബെംഗളൂരുവിൽ എല്ലാ പൊതുയോഗങ്ങളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും സഹകരിക്കാൻ അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
Comments