തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഉമ്മൻചാണ്ടി നൽകിയ അപകീർത്തിക്കേസിൽ വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ്‌കോടതിയുടെ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തത്. ജനുവരി 22നായിരുന്നു സബ് കോടതിയുടെ ഉത്തരവ്.
അന്യായം നൽകിയ ദിവസം മുതൽ ആറ് ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിനാണ് ഉപാധികളോടെ സ്‌റ്റേ അനുവദിച്ചത്. നഷ്ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ വി.എസിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം.
Comments