ഹൈദരാബാദ് : 10 വയസ്സുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ ദാറുൽ-ഉലൂം മദ്രസ അധ്യാപകൻ അറസ്റ്റിൽ . ഹൈദരാബാദിലെ ശാസ്ത്രിപുരത്തുള്ള ദാറുൽ-ഉലൂം മദ്രസയിലെ അറബിക് അധ്യാപകനും ബീഹാർ സ്വദേശിയുമായ ഷോയിബ് അക്തർ (25 ) ആണ് അറസ്റ്റിലായത് .
അക്തർ പത്തു ദിവസമായി ദാറുൽ ഉലൂം മദ്രസയിൽ വച്ച്ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച, നിരന്തരമായ നടുവേദനയെക്കുറിച്ചും,രക്തസ്രാവത്തെ കുറിച്ചും കുട്ടി പിതാവിനോട് പരാതിപ്പെട്ടതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത് .
കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി മദ്രസയ്‌ക്ക് ചുറ്റും തടിച്ചുകൂടി.രണ്ട് മാസം മുമ്പാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ വീട്ടുകാർ മദ്രസയിൽ ചേർത്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഷോയിബിനും മദ്രസ അധികൃതർക്കും എതിരെ മെയിലാർദേവപ്പള്ളി പോലീസ് സ്‌റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഷോയിബിനെ പോലീ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 377 പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾക്കെതിരെയും പ്രതി സമാനമായ കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. മദ്രസകളിൽ സ്വവർഗരതി, പീഡനം, ബലാത്സംഗം എന്നിവ കാലക്രമേണ വർധിച്ചുവരികയാണ്. ബലാത്സംഗം ചെയ്ത സംഭവം ആരോടും പറയരുതെന്ന് ഖുർആനിന്റെ അടിസ്ഥാനത്തിൽ ഇയാൾ സത്യം ചെയ്യിപ്പിച്ചിരുന്നു .
Comments