ഇതാണ് ആ അച്ഛനും മകളും; ഇങ്ങനെ ഒരു ജനനായകനെ കണ്ടിട്ടില്ല; സുരേഷ് ഗോപിയുടെ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ജ്യോതി ലക്ഷ്മി
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണ് ആ അച്ഛനും മകളും; ഇങ്ങനെ ഒരു ജനനായകനെ കണ്ടിട്ടില്ല; സുരേഷ് ഗോപിയുടെ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ജ്യോതി ലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 09:41 pm IST
FacebookTwitterWhatsAppTelegram

ജ്യോതി ലക്ഷ്മി എന്ന തൃശ്ശൂർകാരി ഇന്ന് ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സുരേഷ്‌ഗോപി എന്ന നടനോടാണ്. ലോകം മുഴുവൻ ഒമിക്രോൺ ഭീതിയിൽ കഴിയുന്ന സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്വന്തം അച്ഛനെ ഒരു നോക്ക് കാണാൻ അവസരം ഒരുക്കികൊടുത്ത തൃശ്ശൂർക്കാരുടെ സ്വന്തം സുരേഷേട്ടനോട്.

ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെയാണ് കാനഡയിൽ സ്ഥിരതാമസമാക്കിയ ജ്യോതി ലക്ഷ്മി എന്ന യുവതി സുരേഷ് ഗോപിയോടുള്ള നന്ദി പ്രകടിപ്പിച്ചത്. ബുദ്ധിമുട്ടുകൾ ക്ഷമാപൂർവ്വം കേൾക്കുകയും ആശ്വസിപ്പിക്കാനും ഉണർന്ന് പ്രവർത്തിക്കാനും നടൻ കാണിച്ച വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് ജ്യോതി പറയുന്നത്. ഈ മനസ്സാണ് യഥാർത്ഥ ജനനായകന് വേണ്ടതെന്നും താങ്കളെപോലെയുള്ളവരെയാണ് തൃശ്ശൂരിന് ആവശ്യമെന്നും ജ്യോതി പറയുന്നു.

മാസങ്ങൾക്ക് മുൻപേ പക്ഷാഘാതം വന്ന് കിടപ്പിലായതാണ് ജ്യോതിയുടെ പിതാവ്. പരസഹായമില്ലാതെ സ്വന്തം പിതാവിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വിഷമഘട്ടം അറിഞ്ഞപ്പോൾ മുതൽ ജ്യോതി എന്ന മകളുടെ ഉള്ള് പിടഞ്ഞു. പിന്നെ കാനഡയിൽ നിന്ന് എങ്ങനെയെങ്കിലും കേരളത്തിലേക്ക് പറന്നെത്തി അച്ഛനരികെ എത്തണം എന്നായി ചിന്ത. അതിനിടയ്‌ക്ക് പല വിലങ്ങു തടികളും വന്നു. നാട്ടിലേയ്‌ക്കുള്ള യാത്ര ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഒമിക്രോൺ വില്ലൻ വേഷം അണിഞ്ഞ് ആദ്യമെത്തിയത്. അതോടെ രാജ്യാന്തര യാത്രകൾ മുടങ്ങി. അതിനിടെ കൊറോണ വന്ന് ജ്യോതി കിടപ്പിലായി. കൊറോണ മുക്തയായി നാട്ടിലേക്കുള്ള യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡ് എടുക്കാൻ വിട്ട് പോയ കാര്യം ജ്യോതി ഓർക്കുന്നത്.

ആ സമയത്ത് അച്ഛന്റെ ആരോഗ്യനില വഷളായതായി ജ്യോതിയ്‌ക്ക് വിവരം ലഭിച്ചു. അച്ഛനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം മനസിൽ തികട്ടി നിൽക്കുന്നുണ്ടെങ്കിലും നിസ്സഹായ ആയ അവസ്ഥ. അങ്ങനെ തോറ്റ് മടങ്ങാൻ തയ്യാറായിരുന്നില്ല ജ്യോതി എന്ന മകൾ. കഴിയാവുന്ന ആളുകളെ എല്ലാം വിളിച്ചു. പറ്റുന്നവരെയെല്ലാം സമീപിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാവരും കൈമലർത്തി. ചിലർ കണ്ടില്ലെന്ന് നടിച്ചു. ഏറ്റവും ഒടുവിലാണ് അവസാന പ്രതീക്ഷയെന്നോണം ജ്യോതി നടനും എംപിയുമായ സുരേഷ് ഗോപിയെ വിളിക്കാൻ ആലോചിക്കുന്നത്.

സിനിമയും സാമൂഹ്യ സേവനവുമായി മുഴുവൻ സമയവും തിരക്കിൽ ജീവിക്കുന്ന സുരേഷേട്ടൻ ഫോൺ എടുക്കുമോ എന്ന കാര്യത്തിൽ പോലും ജ്യോതിയ്‌ക്ക് ഉറപ്പില്ലായിരുന്നു. എന്തും വരട്ടെ എന്ന് കരുതി സുരേഷ് ഗോപിയെ വിളിക്കുകയായിരുന്നു. രണ്ടാമത്തെ റിങിൽ തന്നെ മറുതലയ്‌ക്കലിൽ നിന്ന് സുരേഷ് ഗോപിയുടെ ശബദം കേട്ട ജ്യോതിയ്‌ക്കത് പ്രതീക്ഷയുടെ പച്ചതുരുത്തായിരുന്നു. ”സുരേഷ് ഗോപി സാറിനെ ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി” എന്ന് ജ്യോതി പറഞ്ഞു.

കാര്യങ്ങൾ കേട്ടയുടൻ അദ്ദേഹം ഉണർന്ന് പ്രവർത്തിക്കുകയും നാട്ടിലേയ്‌ക്ക് വരാനുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ദിവസത്തിനിടെയെല്ലാം സുരേഷ് ഗോപി എന്ന ആ മനുഷ്യസ്‌നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടിൽ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്തുവെന്ന് ജ്യോതി അത്ഭുതത്തോടെ ഇന്നും ഓർക്കുന്നു.

ഇത് വരെ ഇങ്ങനെ ഒരു ജനനായകനെ കണ്ടിട്ടില്ലെന്നാണ് ജ്യോതിയുടെ പക്ഷം. രാഷ്‌ട്രീയ വിശ്വാസങ്ങൾ വിഭിന്നമാണെങ്കിലും എന്റെ വിശ്വാസങ്ങൾ എങ്കിലും അദ്ദേഹത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികൾ ഇവിടെ കുറിയ്‌ക്കാൻ പ്രേരിപ്പിയ്‌ക്കുന്നത്.

ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാൻ എഴുതിയില്ലെങ്കിൽ ഞാൻ നന്ദികേടിന്റെ പര്യായമായിപ്പോകു എന്ന് ജ്യോതി കുറിച്ചു. ഇതാണാ അച്ഛനും മകളും എന്ന തലക്കെട്ടോടെ അച്ഛനൊപ്പമുള്ള ഫോട്ടോക്കൊപ്പമാണ് യുവതി തന്റെ അനുഭവം വിവരിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

 

ഇതാണ് ആ അച്ഛനും മകളും❤️ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം മനസ്സിൽ കലശലായി തുടങ്ങിയിരുന്നു. കോവിഡ്…

Posted by Jyothi Lakshmi on Wednesday, February 16, 2022

Tags: Suresh Gopi
ShareTweetSendShare

More News from this section

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Latest News

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies